കേരളം

kerala

By ETV Bharat Kerala Team

Published : Sep 5, 2023, 1:14 PM IST

ETV Bharat / bharat

Tiger Killed Minor Boy In Mysore മൈസൂരിലെ ജനവാസ കേന്ദ്രത്തിലിറങ്ങി കടുവ; 7 വയസുകാരനെ കൊലപ്പെടുത്തി

Tiger Attack In HD Kote Mysore വീടിനടുത്തുള്ള ഫാമിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് കടുവ ആക്രമിച്ചത്. അധികൃതരുടെ അനാസ്ഥയിൽ നാട്ടുകാർ കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു

കടുവ  ഏഴ് വയസുകാരനെ കടുവ പിടികൂടി  മൈസൂരിൽ കടുവ ആക്രമണം  ഏഴ്‌ വയസുകാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി  എച്ച്‌ഡി കോട്ടെ  Tiger Killed Eight Year Old Boy In Mysuru  Tiger Killed Eight Year Old Boy  പുള്ളിപ്പുലി  Tiger Attack  മൈസൂരിൽ ജനവാസ കേന്ദ്രത്തിലിറങ്ങി കടുവ
Tiger Killed Eight Year Old Boy

മൈസൂരു : കര്‍ണാടകയില്‍ ഏഴ്‌ വയസുകാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി (Tiger Killed Seven Year Old Boy Mysore). മൈസൂർ ജില്ലയിലെ എച്ച്‌ഡി കോട്ടെ താലൂക്കിലെ കല്ലഹട്ടി ഗ്രാമത്തിലാണ് സംഭവം (Tiger Attack In HD Kote). ചരണ്‍ എന്ന ഏഴ് വയസുകാരനാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്‌ച (4-9-2023) ഉച്ചയോടെ വീടിനടുത്തുള്ള ഫാമിലെ മരത്തിന് ചുവട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കടുവ ആക്രമിച്ചത്. കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോയ കടുവ ശരീരത്തിന്‍റെ ചില ഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്‌തിരുന്നു. കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന പിതാവ് കൃഷ്‌ണ നായക് മകനെ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം കഴിഞ്ഞ ഒരാഴ്‌ചയായി ഗ്രാമത്തിൽ കടുവ വിഹരിക്കുന്ന കാര്യം വനം വകുപ്പിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ ഇതിൽ ഒരു നടപടിയും സ്വീകരിക്കാതെ വനംവകുപ്പ് അലംഭാവം കാട്ടിയതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. തുടർന്ന് നാട്ടുകാർ കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിടാതെ ഫാമിൽ വച്ച് പ്രതിഷേധിച്ചു.

ശേഷം, എംഎൽഎ അനിൽ ചിക്കമാടും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിച്ച് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എച്ച്‌ഡി കോട്ടെ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്‌ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് സർക്കാരിൽ നിന്ന് മറ്റ് സൗകര്യങ്ങൾ ഒരുക്കുമെന്നും എംഎൽഎ വ്യക്‌തമാക്കി. അതേസമയം, കുട്ടിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള പ്രവർത്തനങ്ങൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഗ്രാമവാസികൾക്കും വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

വൈകുന്നേരങ്ങളിൽ പരമാവധി സമയം വീടിനുള്ളിൽ തന്നെ ചെലവഴിക്കണമെന്നും കഴിയുന്നത്ര പുറത്തിറങ്ങാതിരിക്കാൻ ശ്രമിക്കണമെന്നും വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളുടെ ഭീതി മനസിലാക്കുന്നുണ്ടെന്നും കടുവയെ എത്രയും പെട്ടന്ന് തന്നെ പിടികൂടുമെന്നും ഡിസിഎഫ് ഹർഷ് കുമാർ നരഗുണ്ട ഇടിവി ഭാരതിനോട് പറഞ്ഞു.

മൂന്ന് പേരെ കൊലപ്പെടുത്തി നരഭോജി പുള്ളിപ്പുലി : ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഗുജറാത്തിലെ മഠാന ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കുട്ടിയടക്കം രണ്ട് പേർ മരിച്ചു. ജനവാസ മേഖലയിലേക്ക് ഇറങ്ങിയ പുലി വീടിനടുത്ത് കളിക്കുകയായിരുന്ന രണ്ട് വയസുകാരനെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.

കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള കരിമ്പിൻ തോട്ടത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന വയോധികനെയും പുലി ആക്രമിച്ചു. എന്നാൽ വീട്ടുകാർ ബഹളം വച്ചതോടെ വയോധികനെ ഉപേക്ഷിച്ച് പുലി രക്ഷപ്പെടുകയായിരുന്നു.

ALSO READ :Leopard attack| 24 മണിക്കൂറിനിടെ കൊലപ്പെടുത്തിയത് കുട്ടിയടക്കം 2 പേരെ ; നരഭോജി പുലിപ്പേടിയിൽ മഠാന ഗ്രാമം

തുടർന്ന് തൊട്ടടുത്ത ദിവസം രാവിലെ ജനവാസ മേഖലയിൽ തിരികെയെത്തിയ പുലി മറ്റൊരു വയോധികനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം അധികൃതരുടെ അനാസ്ഥയാണ് ആക്രമണത്തിന് കാരണമെന്നും തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.

ABOUT THE AUTHOR

...view details