ലുധിയാന : റെയിൽവേ ഗസ്റ്റ് ഹൗസിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തു. ബിഹാറിലെ സിവാൻ സ്വദേശികളായ ദമ്പതികളുടെ ആൺ കുഞ്ഞിനെയാണ് കാണാതായത് (A three-month-old baby was stolen). സിവാനിലെ ജന്മനാട്ടിൽ നിന്ന് ലുധിയാനയിലുള്ള തന്‍റെ ബന്ധുക്കളെ കാണാൻ ദമ്പതികള്‍ എത്തിയപ്പോഴായിരുന്നു സംഭവം.
സിവാനിൽ നിന്ന് ദമ്പതികൾ കുഞ്ഞുമായി ലുധിയാന റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. അതിനാൽ ആ സമയം പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്ന് മനസിലാക്കിയ അവര്‍ റെയിൽവേ സ്റ്റേഷൻ ഗസ്റ്റ് ഹൗസിൽ രാത്രി കഴിച്ചുകൂട്ടാനും രാവിലെ ടാക്‌സിയിലോ ഓട്ടോറിക്ഷയിലോ കയറി ബന്ധുക്കളുടെ അടുത്തേക്ക് പോകാനും തീരുമാനിച്ചു. അജ്ഞാതനായ ഒരാൾ മുറിയിലേക്ക് നുഴഞ്ഞുകയറി ഉറങ്ങിക്കിടന്ന ദമ്പതികള്‍ക്കരികില്‍ നിന്ന് കുട്ടിയെ എടുത്ത് രക്ഷപ്പെട്ടതാകാനാണ് സാധ്യതയെന്ന് ഇവരുടെ ബന്ധു പറഞ്ഞു.
ഗസ്റ്റ് ഹൗസിലെത്തി കുഞ്ഞിന് ഭക്ഷണം നൽകിയ ശേഷം ദമ്പതികൾ കുട്ടിയോടൊപ്പം ഉറങ്ങിയതാണ്. പിറ്റേന്ന് രാവിലെ ഉറക്കമുണർന്നപ്പോഴാണ് ശേഷമാണ് മകൻ അരികിൽ ഇല്ലെന്ന കാര്യം ദമ്പതികളുടെ ശ്രദ്ധയില്‍ പെട്ടത്. റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരില്‍ ഒരാള്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.