ചണ്ഡീഗഡ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ ആരോപണ വിധേയനായ ഭീകരന്‍ ഹർവീന്ദർ സിങ് റിൻഡയെ പാകിസ്ഥാനിലെ ലാഹോറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യ തെരഞ്ഞുകൊണ്ടിരിക്കുന്ന ഭീകരരില്‍ പ്രധാനിയാണ് റിന്‍ഡ. അമിത അളവില്‍ മരുന്ന് അകത്ത് ചെന്നതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
വൃക്ക രോഗബാധിതനായിരുന്നു ഹർവീന്ദർ സിങ് റിൻഡ. അതേസമയം വെടിയേറ്റാണ് റിന്‍ഡ മരിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. റിന്‍ഡയുടെ മരണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബാംബിഹ ഗുണ്ട സംഘം രംഗത്തു വന്നു.