കാന്‍പൂര്‍ (യുപി): ഉത്തര്‍പ്രദേശിലെ കാന്‍പൂരിലുള്ള ക്ഷേത്രം പാകിസ്ഥാന്‍ പൗരന്‍ വിറ്റതായി കണ്ടെത്തല്‍. ബേക്കോണ്‍ ഗഞ്ചിലുള്ള രാം ജാനകി ക്ഷേത്രവും മറ്റ് വസ്‌തുവകകളുമാണ് പാക് പൗരനായ ആബിദ് റഹ്‌മാന്‍ എന്നയാള്‍ വിറ്റത്. ക്ഷേത്രമിരിക്കുന്ന ഭൂമി എനിമി പ്രോപ്പര്‍ട്ടിയായി (പാകിസ്ഥാന്‍ പൗരരുടെ കൈവശമുള്ള ഇന്ത്യയിലെ ഭൂമി) ലിസ്റ്റ് ചെയ്യാനുള്ള നടപടികള്‍ കാന്‍പൂര്‍ ഭരണകൂടം ആരംഭിച്ചു.
ആബിദ് റഹ്‌മാനില്‍ നിന്ന് ക്ഷേത്രമിരിക്കുന്ന ഭൂമി വാങ്ങി പൊളിച്ച് ഹോട്ടല്‍ നിര്‍മിച്ചവർക്ക് കാന്‍പൂര്‍ ഭരണകൂടം നോട്ടീസ് അയച്ചു. ഇവര്‍ക്ക് മറുപടി നല്‍കാന്‍ രണ്ട് ആഴ്‌ച സമയം നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 1962ല്‍ പാകിസ്ഥാനിലേക്ക് താമസം മാറിയ ആബിദ് റഹ്‌മാന്‍ 1982ലാണ് ക്ഷേത്രമിരിക്കുന്ന ഭൂമി ഉള്‍പ്പെടെ വില്‍ക്കുന്നത്.