ഹൈദരാബാദ്: അദാനി ഗ്രൂപ്പിനെതിരെ ഓഹരി കൃത്രിമത്വം ആരോപിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടും പാര്‍ലമെന്‍റില്‍ പരാമര്‍ശിക്കാതെ പോയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. പ്രധാനമന്ത്രിയുടെ ഈ നടപടി ജനങ്ങളുടെ പ്രതീക്ഷക്കെതിരായിരുന്നുവെന്ന് നിയമസഭയില്‍ ധനവിനിയോഗ ബിൽ ചര്‍ച്ചക്കിടെയാണ് കെസിആര്‍ പ്രതികരിച്ചത്. വിഷയത്തില്‍ നേരിട്ട് സംസാരിക്കുന്നതിന് പകരം പ്രധാനമന്ത്രി കാടടച്ച് വെടിവയ്‌ക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒന്നും മിണ്ടിയില്ല:ഇന്ത്യന്‍ ബാങ്കുകളിലും പൊതുമേഖല സ്ഥാപനമായ എല്‍ഐസിയിലും നിക്ഷേപിച്ചിരിക്കുന്നത് ആ കമ്പനിയാണ് (അദാനി ഗ്രൂപ്പ്). ലോകം മുഴുവന്‍ കാത്തിരുന്നത് മോദി ഈ വിഷയത്തില്‍ എന്ത് പറയുമെന്നാണ്. അദ്ദേഹം അതിനെക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല എന്നുമാത്രമല്ല കാടടച്ച് വെടിയുതിര്‍ക്കുകയാണ് ചെയ്‌തതെന്ന് കെസിആര്‍ കുറ്റപ്പെടുത്തി. 2023-24 ഓടെ ഇന്ത്യ അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാകുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെ തമാശയെന്നും അദ്ദേഹം പരിഹസിച്ചു.
'തള്ള്' മാത്രമോ: ആളോഹരി വരുമാനം കണക്കിലെടുക്കുകയാണെങ്കിൽ ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെക്കാൾ പിന്നിലാണ് ഇന്ത്യയെന്ന് കെസിആര്‍ അറിയിച്ചു. മാത്രമല്ല രാജ്യത്തിന്‍റെ സാമ്പത്തിക പ്രകടനം വിലയിരുത്തുന്നതിനുള്ള പ്രാഥമിക മാനദണ്ഡം ആളോഹരി വരുമാനമായിരിക്കെ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായെന്നുള്ള അവകാശവാദത്തെയും കെസിആര്‍ പരിഹസിച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്‌ക്കരണങ്ങളോടുള്ള ചോദ്യത്തിന് സര്‍ക്കാര്‍ ബിസിനസ് ചെയ്യുന്നില്ലെന്ന മോദിയുടെ വാദത്തിന് അര്‍ഥമില്ലെന്നും ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ബിസിനസ് ചെയ്യണമെന്നും കെ ചന്ദ്രശേഖര റാവു വ്യക്തമാക്കി.