കേരളം

kerala

ETV Bharat / bharat

സ്വകാര്യ ആശുപത്രികൾ പണമിടപാട് യന്ത്രങ്ങൾ, രൂക്ഷ വിമർശനവുമായി സുപ്രീംകോടതി - സ്വകാര്യ ആശുപത്രികൾക്കെതിരെ വിമർശനം

സ്വകാര്യ ആശുപത്രികൾ ഒരു റിയൽ എസ്റ്റേറ്റ് വ്യവസായമായി മാറിയിരിക്കുകയാണെന്നും രോഗികൾക്ക് സഹായം നൽകുന്നതിനു പകരം ആശുപത്രികൾ പണമിടപാട് യന്ത്രങ്ങളായി മാറിയെന്നും കോടതി നിരീക്ഷിച്ചു

supreme court against Hospitals in india  ആശുപത്രികളെ രൂക്ഷമായി വിമർശനിച്ച് സുപ്രീം കോടതി  സ്വകാര്യ ആശുപത്രികൾക്കെതിരെ വിമർശനം  criticize against private hospitals
രാജ്യത്തെ ആശുപത്രികളെ രൂക്ഷമായി വിമർശനിച്ച് സുപ്രീം കോടതി

By

Published : Jul 19, 2021, 4:49 PM IST

ന്യൂഡൽഹി:രാജ്യത്തെ സ്വകാര്യ ആശുപത്രികൾ മനുഷ്യരുടെ കഷ്ടതയിൽ പുഷ്ടിപ്പെടുന്ന വ്യവസായ സ്ഥാപനങ്ങളായി മാറിയെന്ന് സുപ്രീം കോടതി. അതുകൊണ്ട് തന്നെ അവ അടച്ചിടുന്നതാണ് നല്ലതെന്നും പകരം ജനങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാരുകൾ ആശുപത്രികൾ തുടങ്ങണമെന്നും സുപ്രീം കോടതി പറഞ്ഞു. രാജ്യത്ത് വേണ്ടത്ര സൗകര്യമില്ലാത്ത ചെറിയ സ്വകാര്യ ആശുപത്രികൾക്ക് എന്തിനാണ് അനുമതി കൊടുക്കുന്നതെന്നും കോടതി ചോദിച്ചു.

ഗുജറാത്തിൽ സ്വകാര്യ ആശുപത്രികളുടെ കെട്ടിട ഉപയോഗാനുമതി സംബന്ധിച്ചുള്ള സമയപരിധി സർക്കാർ നീട്ടിയത് പിൻവലിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. "സ്വകാര്യ ആശുപത്രികൾ മനുഷ്യരുടെ കഷ്ടപ്പാടുകളെ മുതലെടുക്കുകയാണ്. ഞങ്ങൾക്ക് അത് അനുവദിക്കാനാകില്ല. അത്തരം സ്വകാര്യ ആശുപത്രികൾ അടച്ച് പൂട്ടട്ടെ", ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായമായി മാറിയിരിക്കുകയാണ്. ദുരിതത്തിലായ രോഗികൾക്ക് സഹായം നൽകുന്നതിനു പകരം ആശുപത്രികൾ പണമിടപാട് യന്ത്രങ്ങളായി മാറിയെന്നും കോടതി നിരീക്ഷിച്ചു.

Also read: "സെക്‌സില്‍ ഏർപ്പെടാൻ വാക്‌സിൻ എടുക്കണം": ഇന്ത്യക്കാരുടെ ആഗ്രഹം വെളിപ്പെടുത്തി ബംബിൾ ആപ്പ്

ABOUT THE AUTHOR

...view details