ന്യൂഡല്‍ഹി: ബലിപെരുന്നാള്‍ പ്രമാണിച്ച് ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയതിന് കേരള സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കടുത്ത ആശങ്കയുണ്ടാക്കുന്ന തീരുമാനമാണെന്ന് പറഞ്ഞ കോടതി, കൊവിഡ് തീവ്ര വ്യാപന മേഖലയായ ഡി കാറ്റഗറിയിലെ സ്ഥലങ്ങള്‍ക്ക് എന്തിന് ഇളവ് നല്‍കിയെന്നും ചോദിച്ചു.
ഇളവുകള്‍ സംബന്ധിച്ച പരാതി നേരത്തെ ലഭിച്ചിരുന്നുവെങ്കില്‍ ഇളവ് നൽകാൻ അനുവദിക്കില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. കേരള ഭരണഘടന അനുസരിക്കണം. കൻവാർ കേസില്‍ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണെന്നും കോടതി വ്യക്തമാക്കി.