കേരളം

kerala

ETV Bharat / bharat

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം, പത്ത് വയസ്സുകാരന് ഇത് രണ്ടാം ജന്മം. - കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

ബെംഗളൂരുവിൽ 10 വയസുള്ള ബംഗ്ലാദേശി ആൺകുട്ടിക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ കിട്ടിയത് പുതുജീവിതം

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
പത്ത് വയസ്സുക്കാരന് ഇത് രണ്ടാം ജന്മം

By

Published : Mar 31, 2022, 5:35 PM IST

ബെംഗളൂരു(കര്‍ണാടക) : അപൂര്‍വ രോഗമായ ഹെപ്പറ്റോ-പൾമണറി സിൻഡ്രോം ബാധിച്ച പത്ത് വയസ്സുകാരന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുതുജീവിതം. ശ്വസിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുക, ഹൃദയത്തിനും ശ്വാസകോശത്തിനുമിടയില്‍ രക്ത പ്രവാഹം തുടങ്ങിയവയായിരുന്നു ലക്ഷണങ്ങള്‍. ശ്വസിക്കാന്‍ കുട്ടി ഏറെ ബുദ്ധിമുട്ടിയിരുന്നു.

16 മാസമായി ഓക്സിജന്‍ മാസ്‌ക് ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ രോഗം വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ ബന്നേർഘട്ട റോഡിലെ ഫോർട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയ കുട്ടിക്ക്, രോഗം അധികരിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമാണെങ്കിലും പ്രമേഹ രോഗിയായ പിതാവിനും ഗര്‍ഭിണിയായ മാതാവിനും കരള്‍ നല്‍കുന്നതിന് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് പിതൃ സഹോദരി അവയവദാനത്തിന് തയ്യാറായി.

also read:ഹൃദയപൂർവം യാത്ര: ആ കുഞ്ഞ് ശ്രീചിത്ര ആശുപത്രിയില്‍

എന്നിരുന്നാലും ഓക്സിജന്‍റെ കാര്യത്തില്‍ വലിയ ആശങ്കയിലായിരുന്നു ആശുപത്രി അധികൃതരെന്ന് കൺസൾട്ടന്റ് എച്ച്‌പിബി ആൻഡ് ട്രാൻസ്‌പ്ലാന്റ് സർജറി ഡോ. മഹേഷ് ഗോപഷെട്ടി പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം തന്നെ കുട്ടിയെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റാനായെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡോ. യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ ടീം തുടർച്ചയായി 3 മാസം കുട്ടിയുടെ ഓക്‌സിജന്‍റെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സീനിയർ കൺസൾട്ടന്റ് എച്ച്പിബി ആൻഡ് ട്രാൻസ്പ്ലാൻറ് സർജന്‍ ഡോക്ടർ മഹേഷ് ഗോപഷെട്ടി, കൺസൾട്ടന്റ്- ലിവർ ട്രാൻസ്പ്ലാൻറ് സർജൻ ഡോ രവീന്ദ്ര നിഡോണി, കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻറോളജി & ഹെപ്പറ്റോളജി ഡോ പ്രസന്ന കെ എസ്, ഡോ യോഗേഷ് ഗുപ്‌ത, ഡോ മുരളി ചക്രവർത്തി തുടങ്ങിയവരുടെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ.

ABOUT THE AUTHOR

...view details