സോനിപത് : സിംഗു അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ അറസ്റ്റിലായ മൂന്ന് പേരെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കര്‍ഷക സമരം നടക്കുന്ന സ്ഥലത്തിന് സമീപത്താണ് പഞ്ചാബ് സ്വദേശിയായ ലഖ്ബീർ സിംഗിനെ കൊന്ന് കെട്ടിത്തൂക്കിയത്. കേസില്‍ അറസ്റ്റിലായ നാരായണ്‍ സിംഗ്, ഭഗവത് സിംഗ്, ഗോവിന്ദ് പ്രീത് സിംഗ് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളെ 14 ദിവസത്തേക്ക് വിട്ടുകിട്ടണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. കൃത്യത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇവരെ കണ്ടെത്താന്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികളുടെ വസ്ത്രത്തില്‍ നിന്നും കൊല്ലപ്പെട്ടയാളുടെ രക്തം കണ്ടെത്തേണ്ടതുണ്ട്.