സെക്കന്തരാബാദ് :കൗമാരക്കാരിയെ സൗഹൃദം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്‌ക്കായി അന്വേഷണം ഊര്‍ജിതം. തെലങ്കാന സെക്കന്തരാബാദിലെ മോണ്ട മാർക്കറ്റിന് സമീപമാണ് സംഭവം. പത്താം ക്ലാസുകാരിയെയാണ് യുവാവായ യെല്ലേഷ് പീഡിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് :മോണ്ട മാർക്കറ്റിന് സമീപമുള്ള, കൗമാരക്കാരിയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് യുവാവ് കഴിഞ്ഞിരുന്നത്. പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. തുടര്‍ന്ന്, ഈ മാസം ഒന്നിന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായി. പിന്നാലെ യെല്ലേഷും വാടക മുറിയില്‍ നിന്നും സ്ഥലം വിട്ടതായി കണ്ടെത്തി.
സംശയം തോന്നിയ കൗമാരക്കാരിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, ജൂണ്‍ എട്ടിന് യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി പെൺകുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. വീട്ടുകാരുമായുള്ള ബന്ധം മുതലെടുത്താണ് കൗമാരക്കാരിയെ പ്രതി പീഡനത്തിനിരയാക്കിയത്. പൊലീസ് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു.
സെക്കന്തരാബാദില്‍ അടുത്തിടെ രണ്ടാമത്തെ പീഡനം:സെക്കന്തരാബാദ്, കാർഖാന മേഖലയിൽ അഞ്ച് പേർ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം ജൂണ്‍ ഏഴിന് പുറത്തുവന്നിരുന്നു. രണ്ട് മാസം മുമ്പാണ് സംഭവം. വളരെ വൈകിയാണ് പുറംലോകംമറിഞ്ഞത്. രണ്ട് മാസം മുമ്പാണ് സംഭവം നടന്നതെന്നാണ് പൊലീസിന്‍റെ സംശയം.
ALSO READ|ഹൈദരാബാദ് കൂട്ടബലാത്സംഗം: എം.എല്‍.എയുടെ മകൻ പ്രതിയാവും, ഇടപെട്ട് വനിത കമ്മിഷനും