കേരളം

kerala

ETV Bharat / bharat

റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ നിര്‍ണായക ഇന്ത്യ സന്ദര്‍ശനം ഈയാഴ്ച - റഷ്യ ഇന്ത്യ നയതന്ത്രം

യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമാണുള്ളത്.

Russian foreign minister Lavrov to visit India this week  Sergey Lavrov  Russia  India  New Delhi  Moscow  Lavrov to visit India this week  March  April  foreign minister  Russian foreign minister  റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം  റഷ്യ ഇന്ത്യ നയതന്ത്രം  റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ നിലപാട്
റഷ്യന്‍ വിദേശകാര്യമന്ത്രി ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കു

By

Published : Mar 29, 2022, 10:45 AM IST

ന്യൂഡല്‍ഹി: റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് ഈയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന് ശേഷം ഈ വരുന്ന വ്യാഴാഴ്‌ചയോ വെള്ളിയാഴ്‌ചയോ ആകും ലവ്റോവ് ഇന്ത്യല്‍ എത്തുകയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാല വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ റഷ്യയില്‍നിന്ന് വാങ്ങുന്ന അസംസ്‌കൃത എണ്ണയ്ക്കും ആയുധങ്ങള്‍ക്കും എത്തരത്തില്‍ ഇന്ത്യ പണം കൊടുക്കും എന്നതായിരിക്കും സന്ദര്‍ശനത്തിലെ പ്രധാന ചര്‍ച്ചവിഷയം.

അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം കാരണം റഷ്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ വ്യാപാരം നടത്തുന്നതിന് പല പരിമിതിയും നേരിടുകയാണ്. റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റ് സിസ്റ്റത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകള്‍ സാധ്യമാക്കുന്നത് സ്വിഫ്റ്റാണ്. ഇന്ത്യന്‍ രൂപയിലും റഷ്യന്‍ റൂബിളിലും ഇടപാടുകള്‍ നടത്താനുള്ള ശ്രമങ്ങള്‍ ഇരു രാജ്യങ്ങളും ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 24ന് റഷ്യ യുക്രൈനില്‍ സൈനിക നടപടി തുടങ്ങിയതിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യയുടെ ഉന്നത തല സംഘമാണ് ലവ്റോവിന്‍റേത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ വിവിധ രാജ്യങ്ങളിലെ ഉന്നതതല നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി, യുഎസ് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് വിക്ടോറിയ നുലന്‍റ്, ഓസ്ട്രീയയുടേയും ഗ്രീസിന്‍റേയും വിദേശകാര്യ മന്ത്രിമാര്‍ തുടങ്ങിയവരാണ് ഇന്ത്യ സന്ദര്‍ശിച്ചത്. ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി ലിസ് ട്രസ് ഈ വരുന്ന വ്യാഴാഴ്ച ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും.

ഇന്ത്യയുടെ നിക്ഷപക്ഷ നിലപാടില്‍ അമേരിക്കയ്ക്ക് അതൃപ്‌തി:യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയില്‍ ഇന്ത്യ റഷ്യയെ ശക്തമായി അപലപിച്ചിട്ടില്ല. റഷ്യക്കെതിരായി യുഎന്നില്‍ കൊണ്ടുവന്ന പ്രമേയങ്ങളിന്‍മേലുള്ള വോട്ടെടുപ്പില്‍ ഇന്ത്യ വിട്ട് നില്‍ക്കുകയായിരുന്നു. അതേസമയം റഷ്യ യുക്രൈനിലെ മനുഷ്യവകാശ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി യുഎന്നില്‍ കൊണ്ടുവന്ന പ്രമേയത്തില്‍ നിന്നും ഇന്ത്യ വിട്ട് നിന്നിരുന്നു. യുക്രൈന്‍ റഷ്യ സംഘര്‍ഷത്തില്‍ ഇന്ത്യ നിക്ഷപക്ഷ നിലപാട് സ്വീകരിക്കുന്നു എന്നതിന്‍റെ വ്യക്തമായി സൂചനയായിരുന്നു ഇത്.

നയതന്ത്രത്തിലൂടെയും ചര്‍ച്ചയിലൂടെയും റഷ്യ യുക്രൈന്‍ പ്രശ്ന്നം പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഫെബ്രുവരി 24, മാര്‍ച്ച് 2, മാര്‍ച്ച് 7 ദിവസങ്ങളില്‍ വ്ളാദ്മിര്‍ പുടിനുമായി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചിരുന്നു. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം യുക്രൈന്‍ പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കിയുമായി രണ്ട് പ്രാവശ്യമാണ് മോദി സംസാരിച്ചത്.

റഷ്യയെ വിമര്‍ശിക്കാത്ത ഇന്ത്യയുടെ നിലപാടില്‍ തൃപ്‌തരല്ല പാശ്ചാത്യ രാജ്യങ്ങള്‍ . അതേസമയം യുക്രൈന്‍ റഷ്യ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് ഉറച്ചതാണെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയ്‌ശങ്കര്‍ പാര്‍ലെമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. ഇരു വിഭാഗവും അക്രമം ഒഴിവാക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ സൈനിക ആയുധങ്ങള്‍ ഇറക്കുമിതിചെയ്യുന്ന പ്രധാനപ്പെട്ട രാജ്യമാണ് റഷ്യ. യുദ്ധം കാരണം റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതികള്‍ വൈകുമോ എന്നുള്ള ആശങ്ക ഇന്ത്യയ്ക്കുണ്ട്. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയില്‍ നിന്ന് കൂടുതല്‍ അസംസ്‌കൃത എണ്ണ വാങ്ങാനും ഇന്ത്യ തീരുമാനിച്ചിരുന്നു.

വിലകുറഞ്ഞ് റഷ്യയില്‍ നിന്ന് അസംസ്കൃത എണ്ണ ലഭിക്കുമെന്ന കാരണത്താലാണ് അത്തരത്തിലുള്ള കരാറിലേക്ക് ഇന്ത്യ പോയത്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അമേരിക്ക റഷ്യയ്ക്ക് മേല്‍ ചുമത്തിയ ഉപരോധത്തിന്‍റെ ലംഘനമല്ലെങ്കില്‍ക്കൂടി റഷ്യ യുക്രൈന്‍ സംഘര്‍ഷത്തില്‍ എവിടെയാണ് നിലയുറപ്പിക്കേണ്ടത് എന്ന് രാജ്യങ്ങള്‍ ചിന്തിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പെസ്‌കി പ്രതികരിച്ചിരുന്നു.

ALSO READ:റഷ്യ-യുക്രൈന്‍ അടുത്ത ഘട്ട ചര്‍ച്ച തുര്‍ക്കിയില്‍; ചര്‍ച്ചയില്‍ പരമാധികാരത്തിന് മുന്‍ഗണനയെന്ന് സെലന്‍സ്‌കി

ABOUT THE AUTHOR

...view details