മുംബൈ : ജയ്‌പൂരില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തിയ ജയ്‌പൂർ എക്‌സ്പ്രസ് ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാലുപേരെ വെടിവച്ചുകൊന്നു. ആര്‍പിഎഫ് എഎസ്ഐ, രണ്ട് യാത്രക്കാര്‍, ഒരു പാന്‍ട്രി ജീവനക്കാരന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ചേതന്‍ സിങ്ങാണ് വെടിയുതിര്‍ത്തത്. എഎസ്‌ഐ ടിക്ക റാം ആണ് കൊല്ലപ്പെട്ടത്. ഇന്ന് (ജൂലൈ 31) രാവിലെ പാൽഘർ സ്റ്റേഷനിലാണ് സംഭവം.
ട്രെയിനിന്‍റെ ബി5 കോച്ചിലാണ് വെടിവയ്‌പ്പുണ്ടായത്. വെടിയേറ്റ നാലുപേരും തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ശതാബ്‌ദി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മറ്റ് ചില യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.