ചെന്നൈ: ചെന്നൈ വടപളനിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 30 ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഒരാൾ പിടയിൽ. ഏഴ് പേരടങ്ങുന്ന സംഘമാണ് കൊള്ള നടത്തിയത്. സ്ഥാപന ഉടമ തന്ത്രപരമായാണ് മോഷണ സംഘത്തിലുണ്ടായിരുന്ന ഒരാളെ പിടികൂടിയത്.
സംഘത്തിലുണ്ടായിരുന്ന ആറ് പേർ ഒളിവിലാണെന്നാണ് വിവരം. ഇന്നലെ (16-8-2022) വൈകിട്ട് 3 മണിക്കാണ് സംഭവം. ധനകാര്യ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയ ഏഴംഗ സംഘം ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് കൊള്ള നടത്തിയത്. കവർച്ച നടക്കുന്നതിനിടെ ശബ്‌ദം കേട്ടെത്തിയ ഉടമ മോഷ്‌ടാക്കളെ ഓഫീസിൽ പൂട്ടിയിട്ട ശേഷം പൊലീസിൽ വിവരമറിയിച്ചു.