അസമിലെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന, സംസ്ഥാനത്തെ 126 നിയമസഭ മണ്ഡലങ്ങളില്‍ നാല്പതോളം മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള തേയില തോട്ട തൊഴിലാളികളുടെ പിന്തുണ തിരിച്ചു പിടിക്കാനുള്ള കഠിനശ്രമത്തിലാണ് കോണ്‍ഗ്രസ്.
മോശമായ താമസസ്ഥലങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ആരോഗ്യ സംവിധാനങ്ങളുമൊക്കെയായി ദുരിതങ്ങൾ അനുഭവിച്ചു വരുന്ന തികഞ്ഞ പിന്നാക്ക അവസ്ഥയിലുള്ള ഈ സമൂഹം പരമ്പരാഗതമായി കോണ്‍ഗ്രസിനേയാണ് പിന്തുണച്ചിരുന്നതെങ്കിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ ബിജെപിക്കാണ് പിന്തുണ നല്‍കിയത്.
“ബിജെപി അധികാരത്തില്‍ വന്ന് 100 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തേയില തോട്ട തൊഴിലാളികള്‍ക്ക് എന്തൊക്കെയോ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ ഒന്നും തന്നെ സംഭവിച്ചില്ല. അഞ്ച് വര്‍ഷത്തെ അവരുടെ ഭരണകാലത്തിനു ശേഷം ബിജെപിയോട് കടുത്ത അതൃപ്തിയിലാണ് തോട്ടം തൊഴിലാളികള്‍,'' മുന്‍ കേന്ദ്ര മന്ത്രിയും ദിബ്രൂഗഡില്‍ നിന്നും അഞ്ച് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവുമായ പബന്‍ സിങ് ഗട്ടോവര്‍ പറയുന്നു.
1952 മുതല്‍ തന്നെ കോണ്‍ഗ്രസിനെയായിരുന്നു ഈ സമൂഹം പിന്തുണച്ചിരുന്നതെന്നും എന്നാല്‍ 2016ലെ തെരഞ്ഞെടുപ്പോടു കൂടി അവരില്‍ 60 ശതമാനവും ബിജെപിയിലേക്ക് കൂറുമാറുകയാണ് ഉണ്ടായത് എന്നുമാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ തിരിച്ച് വരികയാണെന്നും കോണ്‍ഗ്രസ് നേതാവ് അവകാശപ്പെടുന്നു.
ബിജെപി-എജിപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സൗജന്യ അരി, പഞ്ചസാര, പാചക വാതകം എന്നിങ്ങനെയുള്ള ക്ഷേമ നടപടികളും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കലും അടക്കമുള്ള നിരവധി പദ്ധതികളാണ് തേയില തൊഴിലാളി സമൂഹത്തെ തങ്ങളുടെ അണികളാക്കി മാറ്റുവാന്‍ ആരംഭിച്ചത്. എന്നാല്‍ ഈ നടപടികളുടെ എല്ലാം ആവേശം താമസിയാതെ ചോര്‍ന്നു പോകുകയും അതോടെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ വീണ്ടും അവസരം മുൻ കണ്ട് ഊര്‍ജ്ജസ്വലരാവുകയും ചെയ്തു.
ഒറ്റക്കെട്ടായി ആര്‍ക്കെങ്കിലും ഒരു കൂട്ടര്‍ക്ക് വോട്ട് ചെയ്യുന്ന പതിവുള്ള തേയില തോട്ട തൊഴിലാളികളുടെ രാഷ്ട്രീയപരമായ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടാണ് ഈ പ്രത്യേക വിഭാഗത്തിന്‍റെ വിശ്വാസം തിരിച്ചു പിടിക്കുവാനായി കോണ്‍ഗ്രസിന്‍റെ കേന്ദ്ര നേതൃത്വം നിശ്ചിത ലക്ഷ്യത്തോടെയുള്ള ഒരു ആസൂത്രണത്തിന് തുടക്കം കുറിച്ചത്.
ഈ ആസൂത്രണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസിന്‍റെ മുന്‍ തലവന്‍ രാഹുല്‍ ഗാന്ധി ഫെബ്രുവരി 14ന് ശിവസാഗറില്‍ ഒരു റാലിയിലൂടേയാണ് തന്‍റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. തന്‍റെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ തേയില തോട്ട തൊഴിലാളികള്‍ക്ക് പ്രതിദിനം 365 രൂപ വേതനം നല്‍കുമെന്ന് അദ്ദേഹം ഈ റാലിയില്‍ വെച്ച് വാഗ്ദാനം നല്‍കുകയുണ്ടായി.
പിന്നീട് മുതിര്‍ന്ന പാര്‍ട്ടി നേതാവായ പ്രിയങ്ക ഗാന്ധി വാദ്ര തേയില തോട്ട തൊഴിലാളികളെ സന്ദര്‍ശിക്കുകയും അവരുടെ പരാതികള്‍ നേരിട്ട് കേട്ട ശേഷം അവരെ അവഗണിച്ചതിന് ഭരണസഖ്യത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.