കേരളം

kerala

രാഹുലിന്‍റെ എം.പി സ്ഥാനം നഷ്ടപ്പെടുത്തിയതിനെതിരെ പോരാടാനുറച്ച് കോണ്‍ഗ്രസ്

മോദി പരാമര്‍ശ കേസുമായ ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ്.

By

Published : Mar 25, 2023, 7:53 AM IST

Published : Mar 25, 2023, 7:53 AM IST

Rahul Gandhi  Rahul Gandhi s disqualification updates  രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി  രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം  പോരാട്ടത്തിന് കച്ചമുറുക്കി കോണ്‍ഗ്രസ്  കച്ചമുറുക്കി കോണ്‍ഗ്രസ്  കോണ്‍ഗ്രസ് വാര്‍ത്തകള്‍  മോദി പരാമര്‍ശം
പോരാട്ടത്തിന് കച്ചമുറുക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സൂറത്ത് കോടതി വിധിയ്‌ക്ക് പിന്നാലെ രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടത് ബിജെപിയുമായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പോര് മുറുകാനിടയായി. ലോക്‌സഭ അംഗത്വം നഷ്‌ടപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കായി ശക്തമായ പോരട്ടത്തിനിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് പാര്‍ട്ടികള്‍. സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.

പ്രിയങ്ക ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പെടെ രാഹുല്‍ ഗാന്ധിക്കായി ശബ്‌ദമുയര്‍ത്തിയപ്പോള്‍ മറ്റ് പ്രതിപക്ഷ നേതാക്കളായ മമത ബാഞ്ചർജി, കെ ചന്ദ്രശേഖർ റാവു, എംകെ സ്റ്റാലിൻ, ഹേമന്ദ് സോറൻ, അരവിന്ദ് കെജിവാൾ, ശരദ് യാദവ്, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ് എന്നിവരും അവര്‍ക്കൊപ്പം ചേരുകയും ബിജെപിയെ വിമര്‍ശിക്കുകയും ചെയ്‌തു. ബിജെപിയ്‌ക്കും കേന്ദ്ര സര്‍ക്കാറിനും എതിരെ ആഞ്ഞടിച്ച പ്രതിപക്ഷം ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കറുത്ത ദിനമെന്ന് വിശേഷിപ്പിച്ചു.

അതേസമയം പാർലമെന്‍റിനും സർക്കാരിനും നീതിന്യായ വ്യവസ്ഥയ്ക്കും രാജ്യത്തിനും മുകളിലാണ് രാഹുൽ ഗാന്ധിയെന്നാണ് അദ്ദേഹം സ്വയം വിലയിരുത്തുന്നതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ആരോപിച്ചു. രാഹുലിനെ പുറത്താക്കാന്‍ കോണ്‍ഗ്രസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് അതിനെ കുറിച്ച് രാഹുല്‍ ഗാന്ധി അന്വേഷണം നടത്തണമെന്നും താക്കൂര്‍ പറഞ്ഞു. നിലവില്‍ രാഹുല്‍ ഗാന്ധി ഏഴ്‌ കേസുകളില്‍ ജാമ്യത്തിലാണെന്നും കേസുമായി ബന്ധപ്പെട്ട് മുമ്പ് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും താക്കൂര്‍ വ്യക്തമാക്കി.

നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ഇന്നൊരു എംപിയാണ്. അദ്ദേഹം അയോഗ്യനാക്കപ്പെട്ടതിലൂടെ വയനാട്ടിലെ ജനങ്ങള്‍ മോചിതരായെന്നും മന്ത്രി അനുരാഗ് താക്കൂർ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിക്കായി രാഷ്‌ട്രീയ പോരാട്ടത്തിന് കച്ചമുറുക്കി കോണ്‍ഗ്രസ്:ലോക്‌സഭ അംഗത്വം റദ്ദാക്കിയതിനെതിരെ പോരാട്ടത്തിനൊരുങ്ങിയിരിക്കുക കോണ്‍ഗ്രസ്. എഐസിസി, ഡിസിസി, പിസിസി ബ്ലോക്ക് തലങ്ങളിലാകും കോണ്‍ഗ്രസ് പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ റാലി നടത്താനും തീരുമാനുമുണ്ട്. മുന്നോട്ടുള്ള പരിപാടികള്‍ സംഘടിക്കുന്നതിനായി പുതിയ സമിതിയ്‌ക്ക് രൂപം നല്‍കും.

മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ സൂറത്ത് കോടതി വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. അടുത്ത ആഴ്‌ചയാകും അപ്പീല്‍ നല്‍കുക. ഇതിനായി 30 ദിവസത്തെ സാവകാശം കോടതി രാഹുല്‍ ഗാന്ധിക്ക് അനുവദിച്ചിരുന്നു.

അന്നാണ് ആ തുടക്കം; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി തൊടുത്ത 'മോദി പരാമര്‍ശം': 2019 ഏപ്രില്‍ 13 നാണ് കേസിനും ആരോപണങ്ങള്‍ക്കും ആസ്‌പദമായ സംഭവം. കര്‍ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുല്‍ ഗാന്ധി മോദി സമുദായത്തെ അവഹേളിച്ചെന്നാണ് കേസ്. 'ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദിയെന്ന പേര് ലഭിച്ചതെങ്ങനെയെന്നാണ്' രാഹുല്‍ പ്രസംഗത്തിനിടെ പറഞ്ഞത്.

ഇതേ തുടര്‍ന്നാണ് ബിജെപി നേതാവ് പൂര്‍ണേഷ്‌ മോദി പരാതി നല്‍കിയതും തുടര്‍ന്നുണ്ടായ സംഭ വികാസങ്ങളും അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ ജനങ്ങളോട് പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

also read:രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ വ്യാപക പ്രതിഷേധം; വയനാടും കോഴിക്കോടും കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു

ABOUT THE AUTHOR

...view details