പുരി:ഒഡിഷയിലെ പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര മഹോത്സവം വെള്ളിയാഴ്‌ച (ജൂലൈ 01) വിപുലമായി നടന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ രഥയാത്രയിൽ ഭക്തർക്ക് പങ്കെടുക്കാൻ അനുമതി നൽകിയത്. ഏഴ് ലക്ഷത്തോളം പേരാണ് ഈ വർഷം ജഗന്നാഥ രഥയാത്രയിൽ പങ്കെടുത്തത്.
പ്രസിദ്ധമായ പുരി ജഗന്നാഥ രഥയാത്ര പ്രൗഢഗംഭീരമായി നടന്നു ബലഭദ്ര ദേവൻ, സുഭദ്ര ദേവി, ജഗന്നാഥ ഭഗവാൻ എന്നിവരുടെ പ്രതിഷ്‌ഠകൾ വഹിച്ചുകൊണ്ടുള്ള രഥയാത്ര പുരി നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ഉത്സവമാണ്. എല്ലാ വർഷവും ജൂൺ അല്ലെങ്കിൽ ജൂലൈ മാസങ്ങളിലെ ശുക്ലപക്ഷത്തിന്‍റെ രണ്ടാം ദിവസത്തിലാണ് ഈ ഉത്സവം നടക്കുന്നത്.
പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര വിപുലമായി നടന്നു രഥയാത്രയിൽ പങ്കെടുക്കാൻ ഭക്തജനസാഗരം രഥയാത്രയിൽ പങ്കെടുക്കാൻ എത്തിയത് ഏഴ് ലക്ഷത്തോളം ഭക്തജനങ്ങൾ പുരി നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ഉത്സവം ഈ വർഷം ജൂലൈ ഒന്നിനാണ് ഉത്സവം. വർഷത്തിലൊരിക്കൽ നടക്കുന്ന മഹോത്സവത്തിന് മുന്നോടിയായി ഓരോ വർഷവും മൂന്ന് രഥങ്ങളും പുതുക്കി നിർമിക്കാറുണ്ട്.
പുരി നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ഉത്സവം ഇത്തവണ ഭക്തജനങ്ങൾക്ക് ഉത്സവത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളതിനാൽ തന്നെ കർശനമായ സുരക്ഷ വലയം ജില്ല ഭരണകൂടം ഏർപ്പെടുത്തിയിരുന്നു. അനിഷ്‌ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഭക്തജനങ്ങളുടെ പൂർണ പിന്തുണയോടെ രഥയാത്ര സുഗമമായി പൂർത്തിയാക്കിയെന്നും ഡിജിപി എസ്.കെ ബൻസാൽ പറഞ്ഞു.
ബലഭദ്ര ദേവൻ, സുഭദ്ര ദേവി, ജഗന്നാഥ ഭഗവാൻ എന്നിവരുടെ പ്രതിഷ്‌ഠകൾ വഹിച്ചുകൊണ്ടുള്ള രഥയാത്ര സുരക്ഷ മുൻകരുതൽ കണക്കിലെടുത്ത് ആംബുലൻസ്, സ്‌ട്രെച്ചർ സേവനങ്ങൾക്ക് പുറമേ ആയിരത്തോളം വോളന്‍റിയർമാരെയും സജ്ജമാക്കിയിരുന്നു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒഡിഷ ഗവർണർ ഗണേഷി ലാൽ, മുഖ്യമന്ത്രി നവീൻ പട്‌നായിക് തുടങ്ങി നിരവധി പ്രമുഖരാണ് ജഗന്നാഥ രഥയാത്രയ്‌ക്ക് ആശംസകൾ നേർന്നത്.