ബെംഗളൂരു/ചെന്നൈ: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് തമിഴ്‌നാട്, കര്‍ണാടക കോണ്‍ഗ്രസ് ഘടകങ്ങള്‍. ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ തന്നെ തകര്‍ക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ മുതല്‍ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പട്ടികയില്‍ സര്‍ക്കാര്‍ ഏജൻസികളുടെ അന്വേഷണമല്ല മറിച്ച് ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന് കര്‍ണാടക കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കടുത്ത പ്രഹരമാണിത്. ഈ സോഫ്‌റ്റ്‌വെയര്‍ സര്‍ക്കാരുകള്‍ക്ക് മാത്രം നല്‍കുന്നതാണെന്നാണ് പെഗാസസ് വികസിപ്പിച്ച ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ പറയുന്നത്. അത്കൊണ്ട് തന്നെ വിഷയത്തില്‍ മോദി സര്‍ക്കാരിന്‍റെ പങ്ക് കൃത്യമായി അന്വേഷിക്കണമെന്ന് ടിഎൻസിസി അധ്യക്ഷൻ കെ.എസ്.അഴഗിരി പറഞ്ഞു.