ന്യൂഡൽഹി : പേടിഎം സി.ഇ.ഒ വിജയ് ശേഖർ ശർമയെ അറസ്‌റ്റുചെയ്‌ത് ഡൽഹി പൊലീസ്. വിജയ് സഞ്ചരിച്ച ലാന്‍ഡ് റോവര്‍ വാഹനം, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയുടെ കാറിൽ ഇടിച്ച കേസിലാണ് നടപടി. ഞായറാഴ്‌ച രാവിലെ അറസ്‌റ്റ് ചെയ്‌ത ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
ഫെബ്രുവരി 22 ന് തെക്കൻ ഡൽഹിയിലെ മാളവ്യ നഗർ ഏരിയലാണ് അപകടം. ദക്ഷിണ ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡി.സി.പി) ബെനിറ്റ മേരി ജെയ്‌ക്കറുടെ കാറിലാണ് വിജയ് ശേഖര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചിട്ടത്. എന്നാൽ, സംഭവസമയത്ത് ഡി.സി.പി കാറിനുള്ളിൽ ഉണ്ടായിരുന്നില്ല. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഡൽഹി പൊലീസ് വക്താവ് സുമൻ നാൽവ മാധ്യമങ്ങളോട് പറഞ്ഞു.
വാഹനമെത്തിയത് അമിതവേഗതയില്‍