കൊല്‍ക്കത്ത:രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം. പ്രതിപക്ഷത്തിന്‍റെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥിയാകാനുള്ള ആവശ്യം പശ്‌ചിമ ബംഗാൾ മുൻ ഗവർണറും മഹാത്മഗാന്ധിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്‌ണ ഗാന്ധിയും തള്ളിയതോടെ മറ്റൊരു പേര് ആലോചിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.
ചർച്ചയില്‍ യശ്വന്ത് സിന്‍ഹയുടെ പേര്:ബിജെപി മുൻ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാർഥിയായി ആലോചിക്കുന്നതായി തൃണമൂല്‍ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. അടുത്തിടെയാണ് സിന്‍ഹ ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത്തരം ഒരു ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സമീപിക്കുന്നതായാണ് വിവരം.