ബഹരംപൂർ (പശ്ചിമ ബംഗാൾ) : 24 മണിക്കൂറിനിടെ മരണപ്പെട്ടത് ഒമ്പത് ശിശുക്കൾ. മുർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം (Nine newborns die in 24 hours). ആശുപത്രിയിലെ സിക്ക് ന്യൂബോൺ കെയർ യൂണിറ്റിലും (Sick Newborn Care Unit-SNCU) പീഡിയാട്രിക് ഇന്‍റൻസീവ് കെയർ യൂണിറ്റിലുമാണ് (Paediatric Intensive Care Unit-PICU) സംഭവം നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ജംഗിപൂർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ എസ്എൻസിയു വാർഡിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ശിശുക്കളെ മുർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്‌തിരുന്നത്. പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണം വർധിച്ചതോടെ ആശുപത്രിക്ക് മേൽ സമ്മർദം സൃഷ്‌ടിച്ചു.
'പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, ഇവിടെ പ്രവേശിപ്പിച്ച കുട്ടികളിൽ ഭൂരിഭാഗവും ഭാരക്കുറവും പോഷകാഹാരക്കുറവും ഉള്ളവരായിരുന്നു, ആശുപത്രി അതോറിറ്റിയുടെ ഭാഗത്ത് ഒരു അനാസ്ഥയും ഉണ്ടായിട്ടില്ല' -മുർഷിദാബാദ് മെഡിക്കൽ കോളജ് ആൻഡ് ഹോസ്‌പിറ്റൽ മെഡിക്കൽ സൂപ്രണ്ട് കം വൈസ് പ്രിൻസിപ്പൽ അനാദി റോയ് പറഞ്ഞു
മുർഷിദാബാദ് മെഡിക്കൽ കോളജിൽ (Murshidabad Medical College) നിന്നും 55 കിലോമീറ്റർ അകലെയുള്ള ജംഗിപൂർ ഡിവിഷണൽ ഹോസ്‌പിറ്റൽ (Jangipur Divisional Hospital) നവീകരണത്തിലാണ്, അതിനാൽ എല്ലാ കേസുകളും തങ്ങളിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇത് ആശുപത്രി ജീവനക്കാരിൽ വളരെയധികം സമ്മർദം വർധിപ്പിച്ചു. അന്വേഷണം ആരംഭിച്ചതായും അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷമേ വിശദാംശങ്ങൾ അറിയാന്‍ സാധിക്കൂ എന്നും റോയ് പറഞ്ഞു.