ന്യൂഡൽഹി : മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള റോഡ് തർക്ക കേസിൽ പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിനെ ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് സുപ്രീം കോടതി. 1988 ഡിസംബർ 27ന് ഗുർനാം സിങ് എന്നയാളുടെ മരണത്തിനിടയാക്കിയ കേസിലാണ് സുപ്രീം കോടതിയുടെ വിധി.
കേസിൽ തെളിവുകളുടെ അഭാവവും സംശയത്തിന്‍റെ ആനുകൂല്യവും നൽകി 1999 സെപ്‌റ്റംബർ 22ന് പട്യാല സെഷൻസ് കോടതി സിദ്ദുവിനെയും കൂട്ടാളികളെയും കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ 2018ൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് പഞ്ചാബ്-ഹരിയാന ഹൈക്കോടതി സിദ്ദുവിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. തുടർന്ന് കേസിൽ സുപ്രീം കോടതി സിദ്ദുവിനെ കുറ്റവിമുക്തനാക്കുകയാണുണ്ടായത്.