കേരളം

kerala

By

Published : Feb 17, 2023, 2:51 PM IST

ETV Bharat / bharat

വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുമായി 30 വര്‍ഷം ജോലി; മുന്‍ അഗ്‌നിശമന സേന ഉന്നത ഉദ്യോഗസ്ഥന് തടവ്

പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളാണ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിച്ച് അഗ്‌നിശമന സേനയില്‍ മൂന്ന് പതിറ്റാണ്ടോളം ജോലി ചെയ്‌തത്.

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്  അഗ്‌നിശമന സേന ഉന്നത ഉദ്യാഗസ്ഥന് തടവ്  ഇന്‍ഡോര്‍  മധ്യപ്രദേശ് ഇന്നത്തെ വാര്‍ത്ത
അഗ്‌നിശമന സേന ഉന്നത ഉദ്യാഗസ്ഥന് തടവ്

ഇന്‍ഡോര്‍: വ്യാജ ബിരുദത്തിന്‍റെ പേരിൽ മുൻ ഫയർ ഓഫിസർക്ക് നാല് വർഷം തടവും 12,000 രൂപ പിഴയും. മധ്യപ്രദേശ് ഫയർ ഡിപ്പാർട്ട്‌മെന്‍റിലെ മുൻ ചീഫ് സൂപ്രണ്ട് ബിഎസ് ടോംഗറിനെതിരെയാണ് പ്രാദേശിക കോടതിയുടെ വിധി. 30 വർഷത്തോളമാണ് മധ്യപ്രദേശിലെ അഗ്‌നിശമന സേനയില്‍ ഇയാൾ ഗസറ്റഡ് ഓഫിസറായി ജോലി ചെയ്‌തത്.

പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ടോംഗറിനെതിരെ അഡീഷണൽ സെഷൻസ് ജഡ്‌ജി സഞ്ജയ് ഗുപ്‌തയുടേതാണ് വിധി. ഇന്ത്യൻ ശിക്ഷനിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് ചുമത്തിയത്. ഫയർ ഡിപ്പാർട്ട്‌മെന്‍റ് ഇൻസ്‌പെക്‌ടറുടെ പരാതിയിൽ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ലിയു) ടോംഗറിനെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. വൈദ്യുതി വിതരണ യൂണിറ്റിൽ ലോവർ ഡിവിഷൻ ക്ലാർക്കായി (എൽഡിസി) ആദ്യം നിയമിച്ച ടോംഗർ ഡൽഹി സർക്കാർ, മധ്യപ്രദേശ് അഗ്നിശമന വിഭാഗത്തിലേക്ക് ഡെപ്യൂട്ടേഷനിൽ വന്നതാണ്.

'ഹാജരായത് 30 സാക്ഷികള്‍':ഇഒഡബ്ലിയു അന്വേഷണ റിപ്പോർട്ട് ഉദ്ധരിച്ച്, ടോംഗർ ഡൽഹി സർക്കാരിന്‍റെ തന്‍റെ പഴയ സർവീസ് റെക്കോർഡ് നശിപ്പിച്ചു. നാഗ്‌പൂര്‍ ആസ്ഥാനമായുള്ള കോളജിന്‍റെ പേരിലുള്ള ഫയർ എൻജിനീയറിങ് സര്‍ട്ടിഫിക്കറ്റാണ് വകുപ്പിന് ഇയള്‍ നല്‍കിയത്. 2013ലാണ് ടോംഗർ വിരമിച്ചത്.

ആ വർഷം തന്നെ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആഷ്‌ലേഷ് ശർമയാണ് ഇയാള്‍ക്കെതിരായി ഹാജരായത്. ടോംഗറിനെതിരായ കുറ്റം തെളിയിക്കാൻ 30 സാക്ഷികളാണ് കോടതിയിലെത്തിയത്.

ABOUT THE AUTHOR

...view details