ലഖിംപൂര്‍ ഖേരി: കര്‍ഷക റാലിയിലേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ക്ക് 45 ലക്ഷം നഷ്ടപരിഹാരം നല്‍കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. കാറിന് അടിയില്‍പെട്ട് മരിച്ച കര്‍ഷരുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അക്രമത്തില്‍ രണ്ട് കര്‍ഷകരും മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെയും ഡ്രൈവര്‍ ഹരിഓം മിശ്രയുടേയും ബിജെപി പ്രവര്‍ത്തകന്‍ ശുഭം മിശ്രയുടേയും കുടുംബത്തിനാണ് നഷ്ടപരിഹാരം നല്‍കിയിരിക്കുന്നത്.