കേരളം

kerala

ETV Bharat / bharat

രാഷ്‌ട്രീയമോഹം വെളിപ്പെടുത്തി കങ്കണ റണാവത്ത്, 'ഹിമാചലിലെ ജനങ്ങളെ സേവിക്കാൻ ആഗ്രഹമെന്ന് താര സുന്ദരി'

രാഷ്‌ട്രീയത്തിൽ വരാൻ തനിക്ക് പദ്ധതിയില്ലെന്നും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യമെന്നും ഈ മാസം ആദ്യം കങ്കണ പറഞ്ഞിരുന്നു. ആ പ്രസ്‌താവന മറികടന്നാണ് കങ്കണ റണാവത്ത് ഇപ്പോൾ രാഷ്ട്രീയ താല്‍പര്യം വെളിപ്പെടുത്തിയത്.

By

Published : Oct 29, 2022, 9:32 PM IST

Kangana  കങ്കണ റണാവത്ത്  കങ്കണ റണാവത്ത് രാഷ്ട്രീയത്തിലേക്ക്  രാഷ്‌ട്രീയമോഹം വെളിപ്പെടുത്തി കങ്കണ റണാവത്ത്  ബോളിവുഡ് താരം കങ്കണ റണാവത്ത്  കങ്കണ റണാവത്ത് ട്വിറ്റർ അക്കൗണ്ട്  ഹിമാചൽ പ്രദേശ് ലോക്‌സഭ തെരഞ്ഞെടുപ്പ്  Kangana ranaut into politics  Kangana ranaut  Kangana ranaut himachal pradesh election
രാഷ്‌ട്രീയമോഹം വെളിപ്പെടുത്തി കങ്കണ റണാവത്ത്

ഷിംല: രാഷ്‌ട്രീയമോഹം വെളിപ്പെടുത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ ജനങ്ങളെ ഏതുവിധേനയും സേവിക്കണമെന്നതാണ് തന്‍റെ ആഗ്രഹമെന്നും അതിനായി രാഷ്‌ട്രീയത്തിൽ ചേരണമെങ്കിൽ അതിനും തയാറാണെന്നും കങ്കണ പറഞ്ഞു. സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ അവസരം ലഭിച്ചാൽ അത് അഭിമാനകരമാണെന്ന് മണാലിയിൽ നിന്നുള്ള താരം പറഞ്ഞു.

സാഹചര്യം എന്തുതന്നെ ആയാലും തന്‍റെ പങ്കാളിത്തം സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാ തരത്തിലുമുള്ള പങ്കാളിത്തത്തിനും താൻ തയാറാണ്. ഹിമാചൽ പ്രദേശിലെ ജനങ്ങൾ അവരെ സേവിക്കാൻ അവസരം നൽകിയാൽ അത് തീർച്ചയായും തന്‍റെ ഭാഗ്യമാണെന്നും 35കാരിയായ കങ്കണ പറഞ്ഞു. നവംബർ 12ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷിംലയിൽ നടന്ന പഞ്ചായത്ത് ആജ്‌തക് ഹിമാചൽ പ്രദേശ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

ഡിസംബർ എട്ടിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക. രാഷ്‌ട്രീയത്തിൽ വരാൻ തനിക്ക് പദ്ധതിയില്ലെന്നും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യമെന്നും ഈ മാസം ആദ്യം കങ്കണ പറഞ്ഞിരുന്നു. ആ പ്രസ്‌താവന മറികടന്നാണ് കങ്കണ റണാവത്ത് ഇപ്പോൾ രാഷ്ട്രീയ താല്‍പര്യം വെളിപ്പെടുത്തിയത്.

അക്കൗണ്ട് തിരികെ നൽകിയാൽ ട്വിറ്ററിലേക്ക് മടങ്ങിയെത്തും: ഇലോൺ മസ്‌കിന്‍റെ ഏറ്റെടുക്കലിന് ശേഷം ട്വിറ്ററിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തിന് തന്‍റെ അക്കൗണ്ട് തിരിച്ചുനൽകുകയാണെങ്കിൽ തീർച്ചയായും മടങ്ങിവരുമെന്ന് താരം മറുപടി നൽകി. ഒരു വർഷമായിരുന്നു ഞാൻ ട്വിറ്ററിൽ ഉണ്ടായിരുന്നത്. എന്നാൽ ഒരു വർഷം പോലും ട്വിറ്ററിന് എന്നെ സഹിക്കാൻ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു.

മെയ് മാസത്തിൽ ഇൻസ്റ്റഗ്രാമിൽ ഞാൻ ഒരു വർഷം പൂർത്തിയാക്കി. ഇൻസ്റ്റഗ്രാമിൽ നിന്നും ഇതിനകം എനിക്ക് മൂന്ന് മുന്നറിയിപ്പുകൾ ലഭിച്ചുകഴിഞ്ഞു. അതിനാൽ ഇന് ഞാൻ ഇൻസ്റ്റഗ്രാം ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചു. ഇപ്പോൾ എന്‍റെ ടീമാണ് ഇൻസ്റ്റഗ്രാം ഹാൻഡിൽ ചെയ്യുന്നത്. ഇപ്പോൾ ആർക്കും ഒരു പ്രശ്‌നവുമില്ലെന്നും കങ്കണ പറഞ്ഞു.

ട്വിറ്ററിൽ വന്നാൽ ജീവിതം കുഴപ്പത്തിലാകും: "ഞാൻ ട്വിറ്ററിൽ തിരികെയെത്തിയാൽ ആളുകളുടെ ജീവിതം സെൻസേഷണലും എന്‍റെ ജീവിതം പ്രശ്‌നത്തിലുമാകും. കാരണം വിവിധ സംസ്ഥാനങ്ങളിൽ എനിക്കെതിരെ കേസുകൾ ഫയൽ ചെയ്യപ്പെടുന്നു. ഞാൻ ട്വിറ്ററിൽ ഇല്ലാത്തതിൽ സന്തോഷമുണ്ട്." താരം പറഞ്ഞു.

ട്വിറ്റർ വിവാദ സ്വഭാവമുള്ള ഒരു മാധ്യമമാണ്. ചർച്ചകൾ പലപ്പോഴും വഴക്കുകളായി മാറാറുണ്ട്. നിരവധി ആളുകൾ ചർച്ചയിൽ പങ്കെടുക്കും. പിന്നീട് അതൊരു വിനോദമായി മാറുമെന്നും കങ്കണ പറയുന്നു.

ആളുകളെ കളിയാക്കുക എന്ന രീതിയിലാണ് ട്വിറ്ററിൽ ഞാൻ വാദങ്ങളിൽ പങ്കെടുത്തിരുന്നത്. സെൻസിറ്റീവ് ആയ വിഷയങ്ങൾ ആണെങ്കിൽ കാര്യങ്ങൾ ഗൗരവമുള്ളതായി മാറും. ആളുകളെ വിഷമിപ്പിക്കാൻ വേണ്ടിയല്ല ഇതൊക്കെ താൻ ചെയ്യുന്നതെന്നും കങ്കണ വ്യക്തമാക്കി.

സിഎഎ വിരുദ്ധ പ്രക്ഷോഭം, കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ കങ്കണ പലപ്പോഴും ട്വിറ്ററിൽ പ്രകോപനപരമായ പ്രസ്‌താവനകൾ പങ്കുവച്ചിരുന്നു. തുടർന്ന് ആവർത്തിച്ച് വിദ്വേഷവും അധിക്ഷേപവും നടത്തിയതിന് കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്.

ABOUT THE AUTHOR

...view details