കേരളം

kerala

ബാലനെ കൊന്ന് മുറിയില്‍ കുഴിച്ചിട്ട് സഹോദരി; മൃതദേഹം പുറത്തെടുത്തത് രണ്ടര മാസത്തിന് ശേഷം

ജാർഖണ്ഡിലെ പട്രാതുവിലാണ് സംഭവം. പൊലീസ് നിരവധി തവണ ചോദ്യം ചെയ്‌തതോടെയാണ് ബാലന്‍റെ മൃതദേഹം സഹോദരിയുടെ മുറിയില്‍ നിന്നും കണ്ടെടുത്തത്

By

Published : Sep 12, 2022, 8:25 PM IST

Published : Sep 12, 2022, 8:25 PM IST

Updated : Sep 12, 2022, 9:33 PM IST

ജാർഖണ്ഡിലെ പട്രാതുവിലാണ് സംഭവം  Patratu Jharkhand  ബാലനെ കൊന്ന് മുറിയില്‍ കുഴിച്ചിട്ട് സഹോദരി  sister killed boy and buried him in the room  Jharkhand Patratu elder sister killed boy  sister killed boy buried dead body in the bedroom  ജാർഖണ്ഡിലെ രാംഗഡ്  Ramgarh in Jharkhand  രാംഗഡ് ജില്ലയിലെ പട്രാതുവിലാണ് സംഭവം  Patratu in Ramgad district
ബാലനെ കൊന്ന് മുറിയില്‍ കുഴിച്ചിട്ട് സഹോദരി; മൃതദേഹം പുറത്തെടുത്തത് രണ്ടര മാസത്തിന് ശേഷം

റാഞ്ചി:രണ്ടര മാസമായി കാണാതായ ജാര്‍ഖണ്ഡ് സ്വദേശിയായ ബാലന്‍റെ മൃതദേഹം മൂത്ത സഹോദരിയുടെ കിടപ്പുമുറിയിൽ മറവുചെയ്‌ത നിലയില്‍. രോഹിത് എന്ന ആണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് പ്രതിയായ ചഞ്ചലയെ പൊലീസ് പിടികൂടി. രാംഗഡ് ജില്ലയിലെ പട്രാതുവിലാണ് സംഭവം.

രണ്ട് മാസവും 15 ദിവസവും മുന്‍പ് സഹോദരനെ കൊലപ്പെടുത്തിയ ശേഷം കിടപ്പുമുറിയില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു യുവതി. മജിസ്‌ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 11) പൊലീസ് കിടപ്പുമുറി കുഴിച്ച ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. മൃതശരീരം കുഴിച്ചിട്ട ശേഷം യുവതി തറ സിമന്‍റിട്ട് മൂടിയിരുന്നു.

സംശയം വഴിത്തിരിവായി, ഒടുവില്‍..!:മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാംഗഡ് സദർ ആശുപത്രിയിലേക്ക് അയച്ചു.സഹോദരനെ താന്‍ കൊലപ്പെടുത്തിയെന്ന് നേരത്തെ യുവതി സമ്മതിച്ചിരുന്നു. എന്നാല്‍, മജിസ്‌ട്രേറ്റിന് എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പുറത്തെടുക്കാനായില്ല. ശേഷമാണ്, ഞായറാഴ്‌ച മൃതദേഹം പുറത്തെടുത്തത്. രണ്ട് മാസവും 15 ദിവസവുമായി കാണാതായ മകനെ കണ്ടെത്തുന്നതിന് പിതാവ് നിരവധി തവണയാണ് പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയത്.

ചഞ്ചലയുടെ മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കി നടന്ന പൊലീസ് അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ചില സംശയങ്ങളുണ്ടായി. ഇതേതുടര്‍ന്ന് യുവതിയെ കൂടുതല്‍ തവണ ചോദ്യംചെയ്‌തതോടെയാണ് സംഭവം പുറത്തായത്. കേസില്‍ അന്വേഷണം ഊര്‍ജിതമാണെന്ന് പട്രാതു പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു.

Last Updated : Sep 12, 2022, 9:33 PM IST

ABOUT THE AUTHOR

...view details