ശ്രീനഗർ:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു- കശ്‌മീരിൽ 1.25 കോടി വാക്‌സിനുകൾ ലഭ്യമാക്കേണ്ടതുണ്ടെന്ന് ലെഫ്‌റ്റനന്‍റ് ഗവർണർ മനോജ് സിൻഹ. ഇത് കേന്ദ്രത്തോട് ആവശപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 20 ടൺ ഓക്‌സിജൻ സ്റ്റോക്കുണ്ട്.
കശ്മീരിലേക്ക് 1.25 കോടി കൊവിഡ് വാക്സിനുകള്‍ കൂടി വേണം - J-K placed largest order
നിലവിൽ 20 ടൺ ഓക്‌സിജൻ സ്റ്റോക്കുണ്ട്. ആവശ്യത്തിന് റെംഡിസിവിർ മരുന്നുമുണ്ട്
![കശ്മീരിലേക്ക് 1.25 കോടി കൊവിഡ് വാക്സിനുകള്‍ കൂടി വേണം ലെഫ്‌റ്റനന്‍റ് ഗവർണർ മനോജ് സിൻഹ റെംഡിസിവിർ COVID-19 vaccines J-K placed largest order LG's Advisor](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11587552-333-11587552-1619747739045.jpg)
ജമ്മു- കശ്‌മീരിലേക്ക് 1.25 കോടി വാക്‌സിനുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലെഫ്‌റ്റനന്‍റ് ഗവർണർ
ആവശ്യത്തിന് റെംഡിസിവിർ മരുന്നുമുണ്ട്. ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് കൊവിഡ് പ്രതിരോധം നടക്കുന്നത്. എന്നാൽ ജമ്മു- കശ്‌മീരിൽ ഓക്‌സിജൻ ദൈർലഭ്യം ഉണ്ടെന്ന് ചില വാർത്തകൾ കണ്ടു. ഇത് തികച്ചും അടിസ്താനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ജമ്മു-കശ്‌മീരിൽ 24,313 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,42,537 പേരാണ് രോഗമുക്തി നേടിയത്. 2,227 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.