കേരളം

kerala

ETV Bharat / bharat

യുകെയില്‍ കനാലില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം ; ദുരൂഹതയില്ലെന്ന് പൊലീസ് - ഐഎന്‍എസ്‌എ

തമിഴ്‌നാട് സ്വദേശിയായ ജീവനാഥ് ശിവകുമാര്‍(25) ആണ് ബിര്‍മിങ്ഹാമിലെ മാട്രോണ്‍ വാക്കിലെ, സെല്ലി ഓക്കിലുള്ള കനാലില്‍ വീണ് മരിച്ചത്

indian student dies  indian student death  student dies after fall into the canal  fall into the canal  uk student  Jeevanth Sivakumar  യുകെയിലെ കനാലില്‍ വീണ്  ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  ജീവനാഥ് ശിവകുമാര്‍  ബിര്‍മിങ്ഹാമിലെ  ഐഎന്‍എസ്‌എ  ആസ്‌റ്റണ്‍ സര്‍വകലാശാല
യുകെയിലെ കനാലില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; സംശയിക്കേണ്ട സാഹചര്യമില്ലെന്ന് പൊലീസ്

By

Published : Jun 26, 2023, 8:03 PM IST

ലണ്ടന്‍ : ഇന്ത്യന്‍ സ്വദേശിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി യുകെയിലെ ബിര്‍മിങ്ഹാം നഗരത്തിലെ കനാലില്‍ വീണ് മരിച്ചു. തമിഴ്‌നാട് സ്വദേശി ജീവനാഥ് ശിവകുമാര്‍(25) ആണ് മരിച്ചത്. ബിര്‍മിങ്ഹാമിലെ ആസ്‌റ്റണ്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്നു.

ഇന്ത്യന്‍ സ്വദേശിയായ വിദ്യാര്‍ഥിയെ ബിര്‍മിങ്ഹാമിലെ മാട്രോണ്‍ വാക്കിലെ, സെല്ലി ഓക്കിലുള്ള കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി വെസ്‌റ്റ് മിഡ്‌ലാന്‍സ് പൊലീസ് സ്ഥിരീകരിച്ചു. വിവരം ലഭിച്ചപ്പോള്‍ തന്നെ വെസ്‌റ്റ് മിഡ്‌ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വീസ് സ്ഥലത്തെത്തിയിരുന്നുവെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ജീവനാഥ് ശിവകുമാറിന്‍റെ മരണത്തില്‍ സംശയാസ്‌പദമായി ഒന്നുമില്ലെങ്കിലും കേസ് പരിഗണനയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

ദുഃഖം രേഖപ്പെടുത്തി ഐഎന്‍എസ്‌എ: ആസ്‌റ്റണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ നാഷണല്‍ സ്‌റ്റുഡന്‍സ് അസോസിയേഷന്‍ (ഐഎന്‍എസ്‌എ),കോയമ്പത്തൂരിലുള്ള ശിവകുമാറിന്‍റെ ബന്ധുക്കളുടെ അടുത്തേക്ക് മൃതദേഹം എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന്‍റെ അപ്രതീക്ഷിതമായ വിടവാങ്ങലില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി ഐഎന്‍എസ്‌എ സംഘം അറിയിച്ചു. അദ്ദേഹം ജീവിച്ച സുന്ദരമായ ജീവിതത്തിലെ നിമിഷങ്ങളെ ആദരിക്കുവാനും സ്‌മരിക്കുവാനും ഞങ്ങള്‍ ഒരുമിച്ച് ചേര്‍ന്നിരിക്കുകയാണെന്ന് യുകെയിലെ ഐഎന്‍എസ്‌എ പ്രസ്‌താവിച്ചു.

ജീവനാഥിന്‍റെ മൃതശരീരം പ്രിയപ്പെട്ടവരുടെ പക്കല്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ ഐഎൻഎസ്‌എ തീരുമാനിച്ചു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികളില്‍ ആസ്‌റ്റന്‍ സര്‍വകലാശാലയുടെ അധികൃതരും പങ്കുചേര്‍ന്നിട്ടുണ്ട്. തങ്ങളുടെ വിദ്യാര്‍ഥികളില്‍ ഒരാളുടെ ദാരുണമായ മരണത്തില്‍ അസോസിയേറ്റ് പ്രൊ വൈസ്‌ ചാന്‍സലറും ദുഃഖം രേഖപ്പെടുത്തി.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്ന് സര്‍വകലാശാല : കഠിനമായ ഈ സമയത്ത് ഞങ്ങളുടെ ചിന്തകള്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടൊപ്പവും സുഹൃത്തുക്കളോടൊപ്പവുമാണ്. സര്‍വകലാശാലയിലെ വളരെ മികച്ച ഒരു വിദ്യാര്‍ഥിയായിരുന്നു ജീവനാഥ്. അദ്ദേഹത്തിന്‍റെ വിയോഗം നിരവധി പേരില്‍ ദുഃഖത്തിന് ഇടയാക്കി. കുടുംബത്തെ പിന്തുണയ്‌ക്കുവാനുള്ള ആവശ്യമായ നടപടികള്‍ ഞങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു.

മരണവിവരം അറിഞ്ഞ നിമിഷം മുതല്‍ അദ്ദേഹത്തിന്‍റെ കുടുംബവുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. എച്ച്എം കോറോണറുടെ മാർഗനിർദേശത്തിന് അനുസൃതമായും ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വം ഞങ്ങളില്‍ നിക്ഷിപ്‌തമാണ്. അതിന് മുന്നോടിയായി യുകെയിലെ വിവിധ അധികാരികളുമായി ഞങ്ങള്‍ സഹകരിക്കേണ്ടതുണ്ട്. കൂടാതെ, വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യത്തിന് ആവശ്യമായ പിന്തുണയും സര്‍വകലാശാല അധികൃതര്‍ നല്‍കുന്നുണ്ടെന്ന് അസോസിയേറ്റ് പ്രൊ വൈസ് ചാന്‍സലര്‍ അറിയിച്ചു.

ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു :അതേസമയം ഇക്കഴിഞ്ഞ ജൂണ്‍ 14ന്, ലണ്ടനില്‍ ഉപരിപഠനം നടത്തുകയായിരുന്ന ഹൈദരാബാദ് സ്വദേശിനിയെ സുഹൃത്ത് കുത്തി കൊലപ്പെടുത്തിയിരുന്നു. രംഗറെഡ്ഡി സ്വദേശിനി തേജസ്വിനി റെഡ്ഡിയായിരുന്നു മരിച്ചത്. ഫ്ലാറ്റില്‍ ഒപ്പം താമസിക്കുന്ന ബ്രസീല്‍ സ്വദേശി ആന്‍റോണിയോ ലോറന്‍കോ ഡി മൊറൈസാണ് തേജസ്വിനിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. വെംബ്ലിയിലെ നീള്‍ഡ് ക്രെസന്‍റിലായിരുന്നു നടുക്കുന്ന സംഭവം. യുവതിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ABOUT THE AUTHOR

...view details