കേരളം

kerala

By

Published : Aug 9, 2023, 10:58 PM IST

ETV Bharat / bharat

മഴവില്ലിൽ ഒന്നിലധികം നിറങ്ങൾ ഉളളതുപോലെ ഇന്ത്യക്ക് വ്യത്യസ്‌തങ്ങളായ സംസ്‌കാരങ്ങളുണ്ട്; എആർ റഹ്‌മാന്‍

മഴവില്ലിൽ ഒന്നിലധികം നിറങ്ങൾ ഉളളതുപോലെ ഇന്ത്യക്ക് വ്യത്യസ്‌തങ്ങളായ സംസ്‌കാരങ്ങളും ഭാഷകളും ചലച്ചിത്ര വ്യവസായങ്ങളും ഉണ്ട്. അത് ലോകം അംഗീകരിക്കേണ്ട സമയമാണിതെന്ന് പ്രശസ്‌ത സംഗീത സംവിധായകന്‍ എ ആർ റഹ്‌മാന്‍

എ ആർ റഹ്‌മാന്‍  റോജ  ഓസ്‌ക്കാർ പുരസ്‌ക്കാരം  ബോളിവുഡ്  നാട്ടു നാട്ടു  ഡാനി ബോയില്‍  മരകുമാ നെഞ്ചം  AR Rahman  india is varied  multiple cultures like a rainbow  AR Rahman  bombay dreams  music  india  oscar winning  nattu nattu
മഴവില്ലിൽ ഒന്നിലധികം നിറങ്ങൾ ഉളളതുപോലെ ഇന്ത്യക്ക് വ്യത്യസ്‌തങ്ങളായ സംസ്‌ക്കാരങ്ങളുണ്ട്

മഴവില്ലിൽ ഒന്നിലധികം നിറങ്ങൾ ഉളളതുപോലെ ഇന്ത്യക്ക് വ്യത്യസ്‌തങ്ങളായ സംസ്‌കാരങ്ങളും ഭാഷകളും ചലച്ചിത്ര വ്യവസായങ്ങളും ഉണ്ട്. അത് ലോകം അംഗീകരിക്കേണ്ട സമയമാണിതെന്ന് പ്രശസ്‌ത സംഗീത സംവിധായകന്‍ എ ആർ റഹ്‌മാന്‍. ദക്ഷിണേന്ത്യയിലും ഹിന്ദി ചലച്ചിത്രമേഖലയിലും ബ്രോഡ്‌വേയിലും ലണ്ടൻ വേദികളിലും പ്രവർത്തിച്ചിട്ടുള്ള റഹ്‌മാന്‍ 1992-ൽ മണിരത്‌നം ചിത്രമയ “റോജ”യിലൂടെയാണ് സംഗീത രംഗത്തേക്ക് കടന്നു വന്നത്.

സംഗീതലോകത്ത് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ട അദ്ദേഹം നിരവധി കണ്‍സേര്‍ട്ടുകളുമായി ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ "ആർആർആർ" ചിത്രത്തിലെ തെലുഗു ഗാനമായ "നാട്ടു നാട്ടു"വിന് ഓസ്‌ക്കാർ പുരസ്‌ക്കാരം ലഭിച്ചതിലൂടെ ഇന്ത്യയിൽ നിന്നുള്ള പ്രതിഭകളുടെ വൈദഗ്ധ്യത്തിലേക്ക് ഒരു നേർക്കാഴ്‌ച നൽകാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് രണ്ടുവട്ടം ഓസ്‌ക്കാർ പുരസ്‌ക്കാരം നേടിയ എആർ റഹ്‌മാന്‍ പറഞ്ഞു.

"തെലുഗു ഗാനമായ" നാട്ടു നാട്ടു"വിന് ഓസ്‌ക്കാർ പുരസ്‌ക്കാരം ലഭിച്ചതിൽ വളരെ സന്തോഷിക്കുന്നുണ്ട്. ഇപ്പോഴുള്ള ഒരേയൊരു ചലച്ചിത്ര വ്യവസായം നമ്മൾ ബോളിവുഡ് എന്ന് വിളിക്കുന്ന ഹിന്ദി ചലച്ചിത്ര വ്യവസായമാണെന്ന് ലോകം വിശ്വസിക്കുന്നുണ്ട്.

എന്നാൽ ബോളിവുഡ് എന്ന വാക്ക് ഞാന്‍ ഒരിക്കലും ഉപയോഗിക്കാറില്ല. എന്തെന്നാൽ അത് വളരെ സൗകര്യപ്രദവും ഹോളിവുഡിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നതുമാണ്. മറ്റുളളവർ ഈ പ്രയോഗം ഉപയോഗിക്കുമ്പോൾ ഞാന്‍ അവരെ തിരുത്താന്‍ ശ്രമിക്കാറുണ്ട്", എആർ റഹ്‌മാന്‍ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഡാനി ബോയില്‍ സംവിധാനം ചെയ്‌ത"സ്ലംഡോഗ് മില്യണയർ"എന്ന ചിത്രത്തിലെ"ജയ് ഹോ"എന്ന ഗാനത്തിലൂടെ 2009ൽ രണ്ട് ഓസ്‌കറുകൾ എആര്‍ റഹ്‌മാന്‍ നേടിയിട്ടുണ്ട്. ഒന്ന് മികച്ച ഒറിജിനൽ സ്കോറിനും രണ്ടാമത് മികച്ച ഒറിജിനൽ ഗാനത്തിനുമായിരുന്നു പുരസ്‌കാരങ്ങൾ. അതേ വർഷം തന്നെ ഗ്രാമിയും ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരവും അദ്ദേഹം നേടി.

തമിഴ്, തെലുഗു, കന്നഡ, മലയാളം, പഞ്ചാബി, ഗുജറാത്തി, ബംഗാളി തുടങ്ങി നിരവധി ചലച്ചിത്ര വ്യവസായങ്ങൾ രാജ്യത്തുണ്ടെന്ന് 56കാരനായ റഹ്‌മാന്‍ പറഞ്ഞു. അവിടെ അത്ഭുതകരമായ പ്രതിഭാശാലികൾ ഉണ്ടെന്നും അവരെ ലോകം കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് കൂടുതൽ ശ്രദ്ധയും പണവും നൽകിയാൽ അതിശയകരമായ കാര്യങ്ങൾ അവർക്ക് ചെയാന്‍ കഴിയുമെന്നും റഹ്മാന്‍ പറഞ്ഞു. അതുകൊണ്ടാണ് ഇന്ത്യ വൈവിധ്യമാർന്നതെന്നും, അത് ഒരു സംസ്കാരമല്ല മഴവില്ലിൽ ഒന്നിലധികം നിറങ്ങൾ ഉളളതുപോലെയുളള സംസ്കാരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"മറക്കുമാ നെഞ്ചം" (തമിഴ് ഭാഷയിൽ എന്‍റെ ഹൃദയത്തിന് ഇത് മറക്കാൻ കഴിയുമോ എന്ന് അർത്ഥമാക്കുന്നു) കണ്‍സേര്‍ട്ടിലൂടെ തന്‍റെ അസാധാരണമായ ജീവിതം ആഘോഷിക്കാന്‍ തയ്യാറാവുകയാണ്. താൻ എപ്പോഴും "പ്രത്യേകമായ എന്തെങ്കിലും" ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അത് തന്‍റെ ജീവിതത്തിൽ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റോജയ്‌ക്കായി ഒപ്പിടുന്നതിന് ഒരു വർഷം മുമ്പ് താന്‍ മനസിലാക്കിയ കാര്യമാണ് സിനിമകൾക്ക് സംഗീതം നൽകുമ്പോൾ അതിലൂടെ സാമ്പത്തിക ഭദ്രത കൈവരിക്കാനും അതിലൂടെ സ്‌റ്റുഡിയോ വിപുലീകരിക്കാനും സാധിക്കുന്നു.

"എന്നാൽ എപ്പോഴും എനിക്ക് പ്രത്യേകമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു, ഞാൻ പ്രകടമാക്കിയ കാര്യം ദൈവം എനിക്ക് സാധിച്ച് തന്നു", സുഹൃത്തും ഉപദേഷ്‌ടാവുമായ മണിരത്‌നം, സംവിധായകരായ ശങ്കർ, രാം ഗോപാൽ വർമ്മ, സുഭാഷ് ഘായി എന്നിവർക്കാണ് ക്രെഡിറ്റ് നൽകുന്നത്. അവരെ ലഭിച്ചത് അനുഗ്രഹമാണ്.

ഏറ്റവും പുതിയ ചിത്രമായ പൊന്നിയിൻ സെൽവന്‍റെ ഒന്നും രണ്ടും ഭാഗങ്ങൾ ഉൾപ്പെടെ നിരവധി സിനിമകൾ മണിരത്‌നത്തിനായി ചെയ്‌തു. ശങ്കറിന് വേണ്ടി എന്തിരൻ, ശിവാജി: ദി ബോസ് എന്നിവയും വർമ്മയ്‌ക്ക് വേണ്ടി രംഗീല എന്നിവയും ചെയ്‌തു.

റോജയ്ക്ക് ദേശീയ അവാർഡും ഫിലിംഫെയർ അവാര്‍ഡും ലഭിച്ചു. ഇംഗ്ലണ്ടിൽ പോയി ആൻഡ്രൂ ലോയ്ഡ് വെബ്ബറിനൊപ്പം ബോളിവുഡ് പ്രമേയമായ "ബോംബെ ഡ്രീംസ്" എന്ന സംഗീതത്തിൽ പ്രവർത്തിച്ച സമയം അത് എന്‍റെ യഥാർഥ കണ്ണ് തുറപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.

"ഞാൻ എവിടെയാണെന്നും എവിടെയായിരിക്കാമെന്നും വെബ്ബർ എനിക്ക് മനസ്സിലാക്കിത്തന്നു. കഴിഞ്ഞ 20 വർഷങ്ങൾക്കുമുമ്പ് സംഗീതം നല്‍കാൻ ആൻഡ്രൂ ലോയ്ഡ് വെബ്ബർ എന്നെ വിളിച്ചത് കണ്ണ് തുറപ്പിക്കുന്ന ക്ഷണം തന്നെയാണ്. ഇതാണ് എന്നെ ഹോളിവുഡിലേക്ക് 'സ്ലംഡോഗ് മില്യണയർ ചെയ്യാന്‍ നയിച്ച പ്രധാന കാര്യമെന്ന് അദ്ദേഹം പറഞ്ഞു.

3000 വർഷങ്ങൾക്കിപ്പുറം രാജ്യത്ത് ഉണ്ടായിരുന്ന പുരാതന കവിതകളിലേക്കും രാഗങ്ങളിലേക്കും സംഗീതജ്ഞർ തിരികെ പോകേണ്ടതുണ്ടെന്ന് റഹ്മാന്‍ അഭിപ്രായപ്പെടുന്നു.

പ്രാചീനകവിതകളിലേക്ക് പിന്നോക്കം പോകാമെന്ന് എനിക്ക് തോന്നുന്നുണ്ട്. മൂവായിരം വർഷം പഴക്കമുള്ള രാഗങ്ങളോ സാഹിത്യമോ നമ്മുടെ പക്കലുള്ള വിഭവങ്ങളോ കവിതകളോ ആളുകൾ സ്വീകരിക്കാത്തതായി എനിക്ക് തോന്നുന്നുണ്ട്. ഞങ്ങൾ 'പൊന്നിയിൻ സെൽവൻ' ഒന്നും രണ്ടും ഭാഗത്തിലൂടെ കുറച്ച് ഗവേഷണം നടത്തി 'ദേവരാട്ടം' അല്ലെങ്കിൽ പുരാതന കവിത തിരികെ കൊണ്ടുവന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മറ്റ് നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോകുന്നതിന് മുമ്പ് "മറക്കുമ നെഞ്ചം" ഓഗസ്റ്റ് 12 ന് ചെന്നൈയിൽ ആദ്യം അരങ്ങേറും. കഴിഞ്ഞ 32 വർഷങ്ങളായി എനിക്ക് സ്നേഹം ലഭിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഞാൻ യുഎസ്എ, ലണ്ടൻ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ പ്രകടനം നടത്തുന്നതെന്നും എന്തുകൊണ്ട് ചെന്നൈയിൽ അല്ലാത്തതെന്നുമായ ചോദ്യങ്ങൾ ആളുകൾ ചോദിക്കുന്നുണ്ട്.

ഇപ്പോൾ 40,000-ത്തിലധികം ടിക്കറ്റുകൾ വിറ്റുപോയി, രണ്ട് നിരകൾ വിറ്റുപോയി. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, റഹ്മാന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details