മഹാരാജ്‌ഗഞ്ച്:അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചശേഷം വ്യാജ പാസ്‌പോർട്ടും വിസയുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള യുവതിക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയും. ഉസ്‌ബെക് സ്വദേശിനിയായ ശോക്‌സാനം സപഖോനോവയെയാണ് ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് കോടതി ശിക്ഷിച്ചത്.
സ്പെഷ്യൽ ജഡ്‌ജി ഫൂൽ ചന്ദ് കുസ്വാഹയാണ് കേസിൽ വിധിപറഞ്ഞത്. പിഴയടച്ചില്ലെങ്കിൽ യുവതി രണ്ട് മാസം അധിക തടവ് അനുഭവിക്കേണ്ടിവരും. (Imprisonment for Uzbek Woman in Uttar Pradesh)