കേരളം

kerala

ETV Bharat / bharat

വിക്രം വേദ ഹിന്ദി റീമേക്ക്; ചിത്രീകരണം പൂർത്തിയായി, വേദയുടേത് വേറിട്ട വേഷമെന്ന് ഹൃതിക് - ബോളിവുഡ് വിക്രം വേദ

ചിത്രം 2022 സെപ്‌റ്റംബർ 30ന് തിയേറ്ററിലെത്തിക്കാനാണ്​ നിർമാതാക്കൾ തീരുമാനിച്ചിട്ടുള്ളത്

Vikram Vedha hindi remake wraps filming  Hrithik Roshan Saif Ali Khan movie  Vikram Vedha bollywood version  വിക്രം വേദ ഹിന്ദി റീമേക്ക്  ബോളിവുഡ് വിക്രം വേദ  സെയ്‌ഫ് അലി ഖാൻ ഹൃതിക് റോഷൻ ചിത്രം
വിക്രം വേദ ഹിന്ദി റീമേക്ക്; ചിത്രീകരണം പൂർത്തിയായി

By

Published : Jun 10, 2022, 5:53 PM IST

മുംബൈ: ഗുണ്ടാനേതാവ് വേദയായി വിജയ്‌ സേതുപതിയും എതിർമുഖത്ത് വിക്രം എന്ന പൊലീസ് ഉദ്യോഗസ്ഥനായി മാധവനും വേഷമിട്ട വിക്രം വേദ തമിഴില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമാണ്. നാല് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നത്. സെയ്‌ഫ് അലി ഖാൻ, ഹൃതിക് റോഷൻ എന്നിവരാണ് വിക്രവും വേദയുമായി വേഷമിടുന്നത്. റീമേക്ക് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ഷൂട്ടിങ് കഴിഞ്ഞ വിവരം ഹൃത്വിക്ക് ചിത്രങ്ങള്‍ പങ്കുവച്ച് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

വിക്രം വേദ തമിഴില്‍ ഒരുക്കിയ പുഷ്‌കര്‍-ഗായത്രി ദമ്പതികള്‍ തന്നെയാണ് റീമേക്ക് ചിത്രവും സംവിധാനം ചെയ്യുന്നത്. ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്‌തമാണ് വേദയെന്ന് ഹൃത്വിക് റോഷന്‍ പറയുന്നു. വേദയാകാൻ വേണ്ടി തന്‍റെ നായക പരിവേഷത്തിൽ നിന്ന് പുറത്തുകടന്ന് നടനെന്ന നിലയിൽ ഇതുവരെ പരീക്ഷിക്കാത്ത പുതിയൊരു മേഖലയിലേക്ക് ചുവടുവയ്‌ക്കേണ്ടി വന്നുവെന്നും നടന്‍ പറഞ്ഞു. ബിരുദം നേടുന്നത് പോലെയായിരുന്നു വേദയിലേക്കുള്ള യാത്ര എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിക്രമായി സെയ്‌ഫ് അലി ഖാന്‍റെ സാന്നിധ്യമാണ് തന്നെ വേദയാകാൻ പ്രേരിപ്പിച്ചത്. അദ്ദേഹം എല്ലാ തരത്തിലും അസാധാരണമായിരുന്നുവെന്നും ഹൃതിക് പറഞ്ഞു. 2021 ഒക്‌ടോബറിലായിരുന്നു വിക്രം വേദയുടെ ഷൂട്ടിങ് ആരംഭിച്ചത്. അബുദാബി, ലഖ്‌നൗ, മുംബൈ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. ഷരീബ് ഹാഷ്‌മി, സത്യദീപ് മിശ്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഗുൽഷൻ കുമാറും, ടി-സീരീസ് ഫിലിംസും, റിലയൻസ് എന്‍റർടെയ്‌ന്‍മെന്‍റും, ഫ്രൈഡേ ഫിലിം വർക്‌സും, വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. എസ്.ശശികാന്തും ഭൂഷൺ കുമാറുമാണ് സിനിമയുടെ നിർമാണം. വിക്രം വേദ റീമേക്ക് 2022 സെപ്‌റ്റംബർ 30ന് തിയേറ്ററുകളിലെത്തിക്കാനാണ്​ നിർമാതാക്കൾ തീരുമാനിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details