കേരളം

kerala

ETV Bharat / bharat

Hijab Row Karnataka | ഹിജാബ് വിലക്കിനെതിരായ ഹര്‍ജി വിശാല ബഞ്ചിന് വിട്ടു

ഹൈക്കോടതി ജഡ്‌ജി കൃഷ്‌ണ ദീക്ഷിത്തിന്‍റേതാണ് തീരുമാനം

By

Published : Feb 9, 2022, 4:13 PM IST

Updated : Feb 9, 2022, 5:53 PM IST

ഹിജാബ് വിലക്കിനെതിരായ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടു  Hijab Row Karnataka handed over larger bench  Hijab Row Karnataka  കര്‍ണാടക സര്‍ക്കാരിന്‍റെ ഹിജാബ് വിലക്ക്  ഹിജാബ് കാവി ഷാള്‍ വിവാദം
Hijab Row Karnataka | ഹിജാബ് വിലക്കിനെതിരായ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടു

ബെംഗളൂരു :വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ഹിജാബ് ധരിക്കുന്നതിനെതിരായ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ, വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബഞ്ചിന് വിട്ട് സിംഗിൾ ബഞ്ച്. ഹൈക്കോടതി ജഡ്‌ജി കൃഷ്‌ണ ദീക്ഷിത്താണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇടക്കാലാശ്വാസം സംബന്ധിച്ചവ വിശാല ബഞ്ച് പരിഗണിക്കുമെന്നാണ് സിംഗിൾ ബഞ്ച് നിരീക്ഷണം.

ALSO READ:"അവര്‍ ജയ്ശ്രീ റാം വിളിച്ചു, ഞാൻ അല്ലാഹു അക്ബറും അതിന് എന്തിന് പേടിക്കണം": വൈറലായ പെണ്‍കുട്ടി

ചർച്ച ചെയ്യപ്പെടുന്ന പ്രാധാന്യമുള്ള ചോദ്യങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് തീരുമാനമെന്നും ജഡ്‌ജി കൃഷ്‌ണ ദീക്ഷിത്ത് പറഞ്ഞു. രണ്ടാം ദിവസം വാദം കേൾക്കുന്നതിനിടെയാണ് ജഡ്‌ജിയുടെ ഈ തീരുമാനം. ഹിജാബ് ധരിച്ച് ക്ലാസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ഗവൺമെന്‍റ് പ്രീ-യൂണിവേഴ്‌സിറ്റി കോളജ് ഫോർ ഗേൾസിലെ അഞ്ച് വിദ്യാർഥികളാണ് ഹര്‍ജി സമർപ്പിച്ചത്.

'ഹിജാബ് വിഷയം കാരുണ്യത്തിനായി വിട്ടുകൊടുക്കരുത്'

ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇടക്കാല ഉത്തരവ് വേണമെന്ന് ഹർജിക്കാര്‍ക്കായി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കമ്മത്ത് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം നിരസിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് വിശാല ബഞ്ചിന് വിടുകയായിരുന്നു."ദയവായി തങ്ങളെ വസ്ത്രം ധരിച്ച് സ്‌കൂളിൽ പോകാൻ അനുവദിക്കണം. അത് ഏതെങ്കിലും പ്രിൻസിപ്പലിന്‍റെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ കാരുണ്യത്തിനായി വിട്ടുകൊടുക്കരുത്''- ഹർജിക്കാർ കോടതിയിൽ പറഞ്ഞു.

ഹിജാബ് വിലക്കിനെതിരായ പ്രതിഷേധം കനത്തതോടെ, ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനകള്‍ കാവി ഷാള്‍ ധരിച്ചെത്തുകയുണ്ടായി. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന്, സര്‍ക്കാര്‍ കൂടുതൽ ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

Last Updated : Feb 9, 2022, 5:53 PM IST

ABOUT THE AUTHOR

...view details