കേരളം

kerala

ETV Bharat / bharat

ഇന്ന് നിശബ്ദ പ്രചാരണം; ഗോവ നാളെ (14.02.22) പോളിംഗ് ബൂത്തിലേക്ക് - ഗോവയില്‍ നാളെ പോളിംഗ്

സംസ്ഥാനത്തെ 40 സീറ്റുകളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ നാളെ ഗോവയിലെ സമ്മതിദായകര്‍ വിധിയെഴുതും. ഭരണ കക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഒപ്പം ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും സംസ്ഥാനത്ത് കാഴ്ചവെക്കുന്നത്.

Goa Assembly polls  Goa votes to complete in single phase  ഗോവ തെരഞ്ഞെടുപ്പ് 2022  ഗോവയില്‍ നാളെ പോളിംഗ്  ഗോവ നിയമസഭാ തെരഞ്ഞെടുപ്പ്
ഇന്ന് നിശബ്ദ പ്രചാരണം; ഗോവ നാളെ പോളിംഗ് ബൂത്തിലേക്ക്

By

Published : Feb 13, 2022, 12:15 PM IST

പനാജി: ശക്തമായ ചതുര്‍ഭുജ മത്സരം നടക്കുന്ന ഗോവയില്‍ ഇന്ന് നിശബ്ദ പ്രചാരണം. സംസ്ഥാനത്തെ 40 സീറ്റുകളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ നാളെ (14.02.22) ഗോവയിലെ സമ്മദിദായകര്‍ വിധിയെഴുതും. ഭരണ കക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഒപ്പം ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും സംസ്ഥാനത്ത് കാഴ്ചവെക്കുന്നത്.

ആകെ 301 സ്ഥാനാര്‍ഥികളാണ് ഗോവയില്‍ ജനവിധി തേടുന്നത്. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി), ഗോവ ഫോർവേഡ് പാർട്ടിയുടെ (ജിഎഫ്‌പി) ശിവസേന തുടങ്ങിയ പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ ഇറക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കര്‍ പിതാവിന്റെ പരമ്പരാഗത മണ്ഡലമായ പനാജി നിയമസഭാ സീറ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ഇത്തവണ മത്സരിക്കുന്നു.

സീറ്റ് നിഷേധിച്ചതോടെ ബിജെപി വിട്ട പരീക്കര്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2019ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച അറ്റനാസിയോ മോൺസെറാട്ടെയെയാണ് ഇത്തവണ പനാജിയില്‍ ബിജെപി പരീക്ഷിക്കുന്നത്.

Also Read: മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല ; ബി.ജെ.പി എം.എല്‍.എ വികാസ്ഷീൽ ഇൻസാൻ പാർട്ടിയില്‍

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധനടിയ മണ്ഡലമായിരുന്നു എക്കാലത്തും പനാജി. മുന്‍ കേന്ദ്ര മന്ത്രികൂടിയായിരുന്ന മനോഹര്‍ പരീക്കര്‍ രണ്ടുതവണയും നിയമസഭയിലെത്തിയത് പനാജിയില്‍ നിന്നായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരവും എഐസിസി ചുമതലയുള്ള ദിനേഷ് ഗുണ്ടു റാവു തുടങ്ങിയവര്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനായി വോട്ടുതേടിയിരുന്നു.

കോണ്‍ഗ്രസ് നടത്തിയ വികസനങ്ങള്‍ എടുത്തുകാണിച്ചും ഭരണ പക്ഷത്തെ വിമര്‍ശിച്ചുമായിരുന്നു പ്രചാരണം. നിലവില്‍ 40 സീറ്റില്‍ 17 സീറ്റുള്ള ബിജെപി സ്വതന്ത്രര്‍ക്ക് ഒപ്പം ചേര്‍ന്നാണ് സംസ്ഥാനം ഭരിക്കുന്നത്. 15 സീറ്റുള്ള കോണ്‍ഗ്രസാണ് പ്രതിപക്ഷത്ത്.

ABOUT THE AUTHOR

...view details