കേരളം

kerala

മധുരയിൽ പട്ടികജാതി വിദ്യാർഥികളെ കെട്ടിയിട്ട സംഭവം: അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യം ശക്തം

മാർച്ച് 21ന് ആലംപട്ടിയിലെ കടയിൽ നിന്ന് മിഠായി മോഷ്‌ടിച്ചു എന്നാരോപിച്ചാണ് കുട്ടികളെ കെട്ടിയിട്ടത്. കുട്ടികൾ ഒമ്പതാം ക്ലാസ് വിദ്യാർഥികൾ

By

Published : Apr 5, 2023, 2:20 PM IST

Published : Apr 5, 2023, 2:20 PM IST

Gangs tied up students  accused of stealing in Madhurai Tamilnadu  ട്ടികജാതി വിദ്യാർത്ഥികളെ കെട്ടിയിട്ട സംഭവം  ആലംപട്ടിയിലെ കടയിൽ നിന്ന് മിഠായി മോഷ്‌ടിച്ചു  തിരുമംഗലം  അബോലിഷൻ ഓഫ് അൺടച്ചബിലിറ്റി ഫ്രണ്ട്  caste issue in tamil nadu  SC ST attrocities  ജാതി വിവേചനം  വീഡിയോ ദൃശ്യം
മധുര

വിദ്യാർഥികളെ മർദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യം

മധുര: തിരുമംഗലത്തിന് സമീപം പട്ടികജാതി വിദ്യാർഥികളെ കെട്ടിയിട്ട സംഘത്തിനെതിരെ നടപടിയെടുക്കണമെന്ന് അബോളിഷൻ ഓഫ് അണ്‍ടച്ചബിലിറ്റി ഫ്രണ്ട്. മധുര ജില്ലയിലെ തിരുമംഗലത്തിനടുത്തുള്ള ആലംപട്ടി ഗ്രാമത്തിൽ മിഠായി മോഷ്‌ടിച്ചതിന് സ്‌കൂളിലെ വിദ്യാർഥികളെ തൂണിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി ലഭിച്ചിരുന്നു.

അബോലിഷൻ ഓഫ് അൺടച്ചബിലിറ്റി ഫ്രണ്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം അച്ചംപട്ടി തിരുമംഗലം സർക്കിളിലുള്ള ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്നവരാണ് ഈ രണ്ട് ദലിത് വിദ്യാർഥികൾ. മധുര ജില്ലയിലെ കാരൈക്കേനി നിവാസികളായ ഇവർ സ്‌കൂളിന് സമീപത്തെ ആദി ദ്രാവിഡർ വെൽഫെയർ ഹോസ്റ്റലിലാണ് താമസിക്കുന്നത്.

Also Read: വിനയായത് രണ്ടാം ഫോൺ; ഷഹറൂഖിനെ കേരള പൊലീസിന് കൈമാറി, എൻഐഎ വരെ ഇടപെട്ട കേസിന്‍റെ അന്വേഷണ വഴിയിങ്ങനെ

സംഭവം നടന്നതിങ്ങനെ:മാർച്ച് 21ന് ആലംപട്ടിയിലെ സന്തോഷ് എന്നയാളുടെ കടയിൽ നിന്ന് ഈ കുട്ടികൾ പലഹാരങ്ങൾ വാങ്ങി. കടയിൽ നിരവധി ആളുകൾ ഉണ്ടായിരുന്ന സമയമായിരുന്നു ഇത്. ഇതേ സമയം ഈ രണ്ട് വിദ്യാർഥികൾ മിഠായി മോഷ്‌ടിച്ചെന്ന് ആരോപിച്ച് കടയുടമ ബഹളം വയ്‌ക്കുകയായിരുന്നു. തുടർന്ന് കടയുടമയും ബന്ധുക്കളും ചേർന്ന് രണ്ട് വിദ്യാർഥികളെ തൂണിൽ കെട്ടിയിട്ട് മർദിച്ചു.

വിവരമറിഞ്ഞെത്തിയ ഹോസ്റ്റൽ സൂക്ഷിപ്പുകാരൻ ദാംകരായിപ്പട്ടി സ്വദേശി വിജയനും ആക്രമണത്തിനിരയായ വിദ്യാർഥികളിൽ ഒരാളുടെ ബന്ധുവും ആലമ്പട്ടിയിലെത്തി കടയുടമകളെ സമാധാനിപ്പിച്ച്, കുട്ടികളെ മോചിപ്പിച്ച് വീട്ടിലേക്ക് വിട്ടയച്ചു. വിവരമറിഞ്ഞ ജില്ല പൊലീസ് സൂപ്രണ്ട് ശിവപ്രസാദിന്‍റെ നിർദേശപ്രകാരം തിരുമംഗലം താലൂക്ക് പൊലീസ് വില്ലേജ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ പരാതിയിൽ കടയുടമ സന്തോഷിനും കുടുംബത്തിനുമെതിരെ 294(ബി), 323, 342, 506(1) ഐപിസിയും ജെജെ നിയമത്തിന്‍റെ (കുട്ടികൾക്കെതിരായ അതിക്രമം) 75-ാം വകുപ്പുകൾ പ്രകാരം കേസെടുത്തു.

Also Read: അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികൾക്കും 7 വർഷം കഠിന തടവ്, 1,18,000 രൂപ പിഴയും വിധിച്ചു

തമിഴ്‌നാട് അയിത്തോച്ചാടന മുന്നണി സംസ്ഥാന പ്രസിഡന്‍റ് ടി ചെല്ലക്കണ്ണ്, മധുര സബർബൻ ജില്ലാ സെക്രട്ടറി സി മുത്തുറാണി, ജില്ല വൈസ് പ്രസിഡന്‍റ് വി പി മുരുകൻ, ആദി തമിഴ് പാർട്ടി നേതാക്കളായ കറുപ്പസാമി, ആനന്ദ്, മഹാലേത്സുമി എന്നിവർ ആലമ്പട്ടി വില്ലേജ്, അച്ചമ്പട്ടി സ്‌കൂൾ, ആദി ദ്രാവിഡർ ഹെൽത്ത് ഹോം, തിരുമംഗലം എന്നിവിടങ്ങൾ സന്ദർശിച്ചു. എസ്/എസ്‌ടി അട്രോസിറ്റീസ് പ്രിവൻഷൻ ആക്‌ട് വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യണമെന്ന് തൊട്ടുകൂടായ്‌മ നിർമാർജന മുന്നണി ആവശ്യപ്പെട്ടു.

വിദ്യാർഥികളെ വീട്ടിലേക്കയച്ച ആദി ദ്രാവിഡർ വെൽഫെയർ ഹോസ്റ്റൽ സൂക്ഷിപ്പുകാരനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും രണ്ട് വിദ്യാർഥികളെയും മെഡിക്കൽ കൗൺസിലിംഗ് നടത്തി അവർക്ക് പഠനം തുടരാനുള്ള സംവിധാനം ഒരുക്കണമെന്നും ഇവർ പറഞ്ഞു.

Also Read: എലത്തൂർ ട്രെയിൻ തീവയ്‌പ്പ്; പ്രതി ഷഹറൂഖ് സൈഫിയെ ഉടൻ കേരളത്തിൽ എത്തിക്കുമെന്ന് ഡിജിപി

ABOUT THE AUTHOR

...view details