കേരളം

kerala

ETV Bharat / bharat

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ പീഡിപ്പിച്ചത് അഞ്ച് വർഷം, ഒത്താശയ്ക്ക് രണ്ടാനമ്മ; പ്രതികൾ പിടിയിൽ - പെണ്‍കുട്ടിയ പിതാവ് പീഡിപ്പിച്ചത് അഞ്ച് വർഷത്തോളം

പെണ്‍കുട്ടി തന്‍റെ സുഹൃത്തിനോട് പീഡന വിവരം പറഞ്ഞതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. പൂനെയിലെ യെരവാഡയിലാണ് സംഭവം.

Man held for raping minor daughter for five years in Pune  17 കാരിക്ക് നേരെ പിതാവിന്‍റെ ലൈംഗിക പീഡനം  മകളെ പീഡിപ്പിച്ച് പിതാവ്  പീഡനം  മകൾക്ക് നേരെ പിതാവിന്‍റെ പീഡനം  മകളെ പീഡിപ്പിച്ച് പിതാവ്  father held for raping minor daughter  പെണ്‍കുട്ടിയ പിതാവ് പീഡിപ്പിച്ചത് അഞ്ച് വർഷത്തോളം  father rape minor daughter in pune
പെണ്‍കുട്ടിയ പിതാവ് പീഡിപ്പിച്ചത് അഞ്ച് വർഷത്തോളം

By

Published : Mar 21, 2023, 10:50 PM IST

പൂനെ:അഞ്ച് വർഷമായി മകളെ ലൈംഗികമായി പീഡിപ്പിച്ച് വന്ന പിതാവ് പിടിയിൽ. പൂനെയിലെ യെരവാഡയിലാണ് സംഭവം. പെണ്‍കുട്ടി തന്‍റെ സുഹൃത്തിനോട് പിതാവിന്‍റെ പീഡന വിവരം പറഞ്ഞതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തുടർന്ന് സുഹൃത്ത് മുഖാന്തരം പെണ്‍കുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഞായറാഴ്‌ച പെൺകുട്ടിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ പിതാവിനെ അറസ്റ്റ് ചെയ്‌തതായി യെരവാഡ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്‌ടർ ഉത്തം ചകോരെ പറഞ്ഞു. പ്രതി മദ്യപാനിയായിരുന്നെന്നും തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും പെൺകുട്ടി പരാതിപ്പെട്ടതായി പൊലീസ് അറിയിച്ചു.

പിതാവിന്‍റെ ദുഷ്പ്രവൃത്തികൾക്ക് രണ്ടാനമ്മ പിന്തുണ നൽകിയതായും പെണ്‍കുട്ടി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. തനിക്ക് 12 വയസുള്ളപ്പോഴാണ് പിതാവ് തന്നെ ആദ്യം ബലാത്സംഗം ചെയ്‌തത്. ഇക്കാര്യം രണ്ടാനമ്മയോട് പറഞ്ഞെങ്കിലും അവർ തന്‍റെ ഭാഗം കേൾക്കാൻ കൂട്ടാക്കാതെ പ്രതിയായ പിതാവിനെ പിന്തുണയ്‌ക്കുകയായിരുന്നു.

അഞ്ച് വയസുള്ളപ്പോഴാണ് പെണ്‍കുട്ടിയുടെ അമ്മ പിതാവുമായി വേർപിരിയുന്നത്. പിന്നാലെ പിതാവ് വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടി പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ, പിതാവ് അവളുടെ മുറിയിൽ വന്ന് പഠനം നിർത്തി വീട്ട്‌ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ തന്നെ പഠിക്കാൻ അനുവദിക്കണമെന്ന് പെണ്‍കുട്ടി അപേക്ഷിച്ചതോടെ പിതാവ് പരീക്ഷ ഹാൾ ടിക്കറ്റ് വലിച്ചു കീറുകയും ഇനി പരീക്ഷയ്‌ക്ക് പോകേണ്ട എന്ന് പറയുകയുമായിരുന്നു. തുടർന്ന് ഹാൾ ടിക്കറ്റ് ഇല്ലാതെ പരിക്ഷയെഴുതുവാൻ കഴിയുമോ എന്നറിയാൻ പെണ്‍കുട്ടി സുഹൃത്തിന്‍റെ വീട്ടിലേക്കെത്തി.

ഹാൾ ടിക്കറ്റിന്‍റെ ഫോട്ടോ കോപ്പി ഉള്ളതിനാൽ സ്‌കൂൾ അധികൃതരോട് ഉണ്ടായ കാര്യങ്ങൾ പറഞ്ഞ ശേഷം പരീക്ഷ എഴുതാമെന്ന് സുഹൃത്ത് പെണ്‍കുട്ടിയെ ആശ്വസിപ്പിച്ചു. പിന്നാലെ കൂടുതൽ കാര്യങ്ങൾ തിരക്കിയതോടെ പിതാവ് വർഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടി സുഹൃത്തിനോട് പറയുകയായിരുന്നു.

പിന്നാലെ സുഹൃത്തിന്‍റെ നിർദേശപ്രകാരം കുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ ഐപിസി 354-ാം വകുപ്പും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്‌സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

സഹോദരിക്കെതിരെ ലൈംഗികാതിക്രമ പരാതി: ഇക്കഴിഞ്ഞ ജനുവരിയിൽ പൂനെയിൽ 24 കാരിയായ മൂത്ത സഹോദരി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് 18 കാരിയായ ഇളയ സഹോദരി പൊലീസിൽ പരാതി നൽകിയിരുന്നു. പൂനെയിലെ വിമാന്‍നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് മൂത്ത സഹോദരിക്കെതിരെ പരാതിയുമായി ഇളയ സഹോദരിയെത്തിയത്.

സംഭവത്തില്‍ മൂത്ത സഹോദരിക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ജനുവരി 23നായിരുന്നു കേസിനാസ്‌പദമായ സംഭവം. പരാതിക്കാരിയായ 18 കാരിയും സഹോദരിയും വിമാന്‍നഗര്‍ പരിസരത്തെ വീട്ടില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. 24 കാരിയായ മൂത്ത സഹോദരി വിദ്യാസമ്പന്നയും വിവാഹിതയുമായിരുന്നു.

സംഭവ ദിവസം ഇളയ സഹോദരി വീടിന്‍റെ ഹാളില്‍ കിടന്നുറങ്ങുകയായിരുന്നു. ഈ സമയത്ത് മൂത്ത സഹോദരി ഇവരെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പിന്നാലെ 18 കാരി പരിതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details