കേരളം

kerala

By ETV Bharat Kerala Team

Published : Nov 19, 2023, 7:26 PM IST

ETV Bharat / bharat

യാത്രക്കാർ മാന്യമായ രീതിയിൽ പെരുമാറണം ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ പെരുമാറ്റ ചട്ടവുമായി ഡൽഹി മെട്രോ

objectionable activities in Delhi Metro : ഡൽഹി മെട്രോയിൽ സഞ്ചരിക്കുന്നവർ അച്ചടക്കപരമായ രീതിയിൽ പെരുമാറാൻ ആവശ്യപ്പെട്ട് ഡിഎംആർസി മേധാവി വികാസ് കുമാർ

people to not engage objectionable activities  DMRC chief about Delhi Metro  Delhi Metro news  Delhi Metro viral videos  objectionable activities in Delhi Metro  Delhi Metro objectionable activities donot engage  ഡൽഹി മെട്രോയിൽ പുതിയ പെരുമാറ്റ ചട്ടം  ഡൽഹി മൊട്രോ വൈറൽ വീഡിയോകൾ  വൈറൽ വീഡിയോകൾ  ഡൽഹി മൊട്രോ വാർത്തകൾ  ഡിആർസി മേധാവി വികാസ് കുമാർ ഡൽഹി മൊട്രോയെക്കുറിച്ച്  ഡൽഹി മൊട്രോയിൽ മിന്നൽ പരിശോധന  മെട്രോ പരിസരങ്ങളിൽ മോശമായ പ്രവർത്തനങ്ങൾ  ഡൽഹി മെട്രോയിലെ അച്ചടക്കപരമല്ലാത്ത പ്രവർത്തനങ്ങൾ  ഡൽഹി മൊട്രോ വിവാദ വീഡിയോകൾ
Delhi Metro

ന്യൂഡൽഹി:ഡൽഹി മെട്രോ ട്രെയിനിനകത്തും പരിസരങ്ങളിലും യാത്രക്കാർ 'മാന്യമായ രീതിയിൽ' പെരുമാറണമെന്ന് ഡിഎംആർസി മേധാവി വികാസ് കുമാർ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡൽഹി മെട്രോ ട്രെയിനുകളിലും പരിസരങ്ങളിലും നടന്ന വിവാദ വൈറൽ വീഡിയോകൾക്ക് പിന്നാലെയാണ് ഈ തീരുമാനം (DMRC chief appeals to people to not engage in objectionable activities in Delhi Metro).

യാത്രക്കാരോട് സ്വയം അച്ചടക്കം പാലിക്കാനും സമൂഹത്തിന്‍റെ നന്മയ്ക്കായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർഥിക്കുന്നതായും മോശമായി പെരുമാറുന്നവരെ ഉപദേശിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാലാകാലങ്ങളിൽ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്താറുണ്ടെന്നും പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) പരമാവധി ശ്രമിക്കുന്നുണ്ടെന്നും കുമാർ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം കുറച്ച് മാസങ്ങൾക്ക് മുൻപ് യാത്രക്കാർ കോച്ചുകൾക്കകത്തും പ്ലാറ്റ്‌ഫോമുകളിലും നൃത്തം ചെയ്യുന്നതും യുവതിയും ആണ്‍സുഹൃത്തും അടുത്തിടപഴകുന്നതും സ്‌നേഹപ്രകടനം നടത്തുന്നതും തുടങ്ങി നിരവധി സംഭവങ്ങൾ വൈറലായിരുന്നു. മെട്രോ പരിസരത്ത് എല്ലായിടത്തും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാൻ കഴിയില്ലെന്നും ഇത്തരം സംഭവങ്ങൾ അധികൃതരെ അറിയിക്കാൻ യാത്രക്കാരോട് അഭ്യർഥിച്ചുവെന്നും ഡിഎംആർസി മാനേജിങ് ഡയറക്‌ടർ കുമാർ അഭിപ്രായപ്പെട്ടു.

യാത്രക്കാർ മെട്രോ പരിസരങ്ങളിൽ മോശമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതു കണ്ടാൽ അവരെ പിടികൂടുകയും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്നും മെട്രോ പരിസരത്ത് എല്ലായിടത്തും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാൻ കഴിയില്ലെന്നും അദ്ദേഹം അടുത്തിടെ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സമയാസമയങ്ങളിൽ മിന്നൽ പരിശോധന നടത്തുന്ന നിയുക്ത സ്ക്വാഡുകൾ സ്ഥലത്തുണ്ട്. ഡൽഹി മെട്രോ സ്‌റ്റേഷനുകളുടെ പരിസരം കാക്കാൻ സിഐഎസ്‌എഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സ്‌ത്രീകൾക്കായി നീക്കിവച്ചിരിക്കുന്ന കോച്ചുകളിൽ പുരുഷന്മാർ പ്രവേശിക്കുന്നതുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന ഡിഎംആർസി സ്‌ക്വാഡ് അംഗങ്ങൾ ഉണ്ടെന്നും കുമാർ കൂട്ടിച്ചേർത്തു.

അതേസമയം ഡൽഹി-എൻസിആറിന്‍റെ ജീവനാഡിയായ ഡൽഹി മെട്രോ കഴിഞ്ഞ 20 വർഷത്തോളമായി ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടുകയും എന്നാൽ ചില സന്ദർഭങ്ങളിൽ ഇത്തരം വിവാദ വീഡിയോകൾ അതിന്‍റെ പ്രതിച്ഛായയെ ഒരു പരിധിവരെ കളങ്കപ്പെടുത്തുകയും അനാവശ്യ വിമർശനങ്ങൾക്ക് വിധേയമാക്കാനും കാരണമായിട്ടുണ്ട്.

വൈറൽ വീഡിയോകൾ: ഡൽഹി മെട്രോയിൽ യാത്രക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട വിവാദ വീഡിയോകൾ അടുത്തിടെ നിരവധി ചർച്ചകൾക്ക് കാരണമായിരുന്നു. മെട്രോയ്‌ക്കകത്ത് ഒരു യുവതി വസ്‌ത്രം ധരിക്കുന്ന വീഡിയോയും എക്‌സിൽ വൈറലായിരുന്നു. ഈ സംഭവം ഒരു വ്യക്തിയുടെ പൊതു മര്യാദയേയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ഓൺലൈൻ ചർച്ചയ്ക്ക് കാരണമായി.

അതേസമയം തിരക്കേറിയ ട്രെയിനിൽ യുവതിയും ആണ്‍ സുഹൃത്തും പരസ്‌പരം അടുത്തിടപഴകുകയും സ്വകാര്യമായ സ്നേഹ പ്രകടനങ്ങൾ നടത്തുകയും ചെയ്‌തിരുന്നു. ഇത് മറ്റുളള യാത്രക്കാർക്ക് ബുദ്ധിമുട്ടാണെന്ന് ആരോപിച്ച് ഒരു സ്‌ത്രീ രോഷം പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുകയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്‌തു.

അതേസമയം ഒക്‌ടോബറിൽ യുവതിയും ആണ്‍സുഹൃത്തും ശീതളപാനീയം കുടിക്കുന്നതും പാനീയം വായിൽ നിന്ന് പരസ്‌പരം പങ്കിടുന്നതും വൈറലായിരുന്നു. അതേസമയം മധ്യവയസ്‌കൻ മെട്രോയ്‌ക്കുളളിൽ നിന്നും പുക വലിക്കുന്നതും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഈ വീഡിയോകളുടെ പശ്ചാത്തലത്തിൽ ഡിഎംആർസിക്ക് ഇത്തരം പ്രവർത്തനങ്ങൾ നിർത്താൻ കഴിയുന്നില്ലേ എന്ന് വിമർശിച്ചുകൊണ്ട്‌ നിരവധി ഉപയോക്താക്കൾ എക്‌സ്, ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം എന്നീ സാമൂഹ്യ മാധ്യമങ്ങളിൽ ഡിഎംആർസിയെ ടാഗ് ചെയ്‌ത് കൊണ്ട് പ്രതികരിച്ചിരുന്നു.

ABOUT THE AUTHOR

...view details