കേരളം

kerala

ETV Bharat / bharat

COVID-19; ശരീരത്തിൽ ആന്‍റിബോഡി നിലനിൽക്കുന്നത് ഒമ്പത് മാസമെന്ന് പുതിയ പഠനം - കൊവിഡ്

ഇറ്റലിയിലെ പാദുവ സർവകലാശാലയും ലണ്ടനിലെ ഇംപീരിയൽ കോളജുമാണ് പഠനം നടത്തിയത്.

COVID-19 antibodies persist at least nine months after infection  covid19  italy  covid19; ശരീരത്തിൽ ആന്‍റിബോഡികൾ നിലനിൽക്കുന്നത് ഒമ്പത് മാസമെന്ന് പുതിയ പഠനം  കൊവിഡ്  ഇറ്റലി
covid19; ശരീരത്തിൽ ആന്‍റിബോഡികൾ നിലനിൽക്കുന്നത് ഒമ്പത് മാസമെന്ന് പുതിയ പഠനം

By

Published : Jul 27, 2021, 12:00 PM IST

ലണ്ടന്‍:കൊവിഡ് രോഗമുക്തി നേടി ഒമ്പത് മാസത്തിന് ശേഷവും ശരീരത്തിൽ ആന്‍റിബോഡി ഉയർന്നിരിക്കുമെന്ന് പഠനം. ഇറ്റലിയിലെ പാദുവ സർവകലാശാലയും ലണ്ടനിലെ ഇംപീരിയൽ കോളജും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തൽ. ഇറ്റലിയിലെ വോ നഗരത്തിൽ നിന്ന് 85 ശതമാനത്തിലധികം പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.

2020 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾക്ക് ശേഷം 2020 മെയ്, നവംബർ മാസങ്ങളിൽ വീണ്ടും പരീക്ഷണം നടത്തി. രോഗമുക്തി നേടി ഒമ്പത് മാസങ്ങൾക്ക് ശേഷവും 98.8 ശതമാനം ആൾക്കാരിലും ആന്‍റിബോഡിയുടെ അളവ് നിലനിൽക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. മൂന്ന് വ്യത്യസ്ത 'പരിശോധനകൾ' അല്ലെങ്കിൽ വൈറസിന്‍റെ വിവിധ ഭാഗങ്ങളോട് പ്രതികരിക്കുന്ന വ്യത്യസ്ത തരം ആന്‍റിബോഡികൾ ഉപയോഗിച്ചാണ് ഇവ ട്രാക്കുചെയ്തത്.

Also read:പ്രവേശന വിലക്ക് തുടരുമെന്ന് അമേരിക്ക

രോഗലക്ഷണമുള്ളതും ഇല്ലാത്തവയുടെയും ആന്‍റിബോഡികളുടെ അളവ് ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ രോഗപ്രതിരോധശേഷി അണുബാധയുടെ തീവ്രതയെയും ആശ്രയിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്നതായും ലണ്ടനിലെ ഇംപീരിയൽ കോളജ് ഡോ. ഇലാരിയ ഡോറിഗട്ടി പറഞ്ഞു. 20 ശതമാനം രോഗബാധയും രോഗിയിൽ നിന്നുമാണ് കുടുംബത്തിലേയ്ക്ക് പകരുന്നതെന്നും പഠനം പറയുന്നു.

ഐസൊലേഷന്‍റെയും ഹ്രസ്വ ലോക്ക്ഡൗണുകളുടെയും അഭാവത്തിൽ പകർച്ചവ്യാധിയെ അടിച്ചമർത്താൻ മാനുവൽ കോൺടാക്റ്റ് ട്രേസിംഗ് മാത്രം മതിയാകില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ശാരീരിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും പകർച്ചവ്യാധി നിയന്ത്രണത്തിൽ വലിയ പങ്ക് വഹിക്കുന്നതായി ഗവേഷകർ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details