കേരളം

kerala

Gang rape | ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ് ; പ്രതികൾക്ക് 20 വർഷം തടവുശിക്ഷ

By

Published : Aug 10, 2023, 8:19 AM IST

Updated : Aug 10, 2023, 2:52 PM IST

ഗർഭിണിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ പി വിജയ കൃഷ്‌ണ, പി നിഖിൽ എന്നിവർക്ക് 20 വർഷം തടവുശിക്ഷ വിധിച്ച് ഗുണ്ടൂർ അഡിഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി. 2022 മെയ് 1നാണ് കേസിനാസ്‌പദമായ സംഭവം.

case of gang rape of a pregnant woman  gang rape  Gang rape andhra  Gang rape andhra pradesh  andhra pradesh rape case  pregnant woman gang rape  gang rape of a pregnant woman  ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്  കൂട്ടബലാത്സംഗം  ഗർഭിണിയെ കൂട്ടബലാത്സംഗം  ഗർഭിണിയെ പീഡിപ്പിച്ചു  ഗർഭിണിക്ക് പീഡനം  പീഡനം ആന്ധ്രാപ്രദേശ്  ഗർഭിണി  ഗർഭിണി പീഡനത്തിനിരയാക്കി  ആന്ധ്രാപ്രദേശിൽ പീഡനം
Gang rape

ബപട്ല : ആന്ധ്രാപ്രദേശിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ പ്രതികൾക്ക് 20 വർഷം തടവുശിക്ഷ വിധിച്ച് കോടതി. 2022 ൽ ആന്ധ്രാപ്രദേശിലെ ബപട്ല ജില്ലയിലെ റെപ്പല്ലെ റെയിൽവേ പ്ലാറ്റ്‌ഫോമിന് സമീപത്ത് വച്ചാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. റെപ്പല്ലെ സ്വദേശികളായ പി വിജയ കൃഷ്‌ണ, പി നിഖിൽ എന്നിവരാണ് കേസിലെ പ്രതികൾ. ഗുണ്ടൂർ അഡിഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

സംഭവം ഇങ്ങനെ : 2022 ഏപ്രിൽ 30ന് രാത്രി 11.30ന് കൃഷ്‌ണ ജില്ലയിലെ നാഗയലങ്ക ഗ്രാമത്തിലേക്ക് യുവതിയും ഭർത്താവും കൂലിപ്പണിക്കായി പോകുകയായിരുന്നു. രാത്രി ഏറെ വൈകിയാണ് ഇവർ റേപ്പല്ലെ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അതിനാൽ അവർ റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങി.

2022 മെയ് ഒന്നിന് പുലർച്ചെ ഒരു മണിയോടെ പ്രതികൾ യുവതിയെയും ഭർത്താവിനെയും വിളിച്ചുണർത്തി. തുടർന്ന് ഭർത്താവിനെ മർദിച്ച ശേഷം പണം തട്ടിയെടുക്കുകയും യുവതിയെ പീഡനത്തിനിരയാക്കുകയുമായിരുന്നു. ഇതിനിടെ യുവതിയുടെ ഭർത്താവ് ഇവിടെ നിന്നും രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. എന്നാൽ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികൾ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞിരുന്നു. അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ബപട്ല പൊലീസ് സൂപ്രണ്ട് വകുൽ ജിൻഡാൽ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്‌തു : മധ്യപ്രദേശിലെ രേവ ജില്ലയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുക്കുകയും അതിൽ അഞ്ച് പേർ പിടിയിലാകുകയും ചെയ്‌തു. ഒളിവിലായ മറ്റ് രണ്ട് പേർക്കായി പൊലീസ് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഹനുമാന പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ വച്ചാണ് പെൺകുട്ടികൾ പീഡനത്തിനിരയായത്. ആട് മേയ്‌ക്കാൻ പോയ 14കാരിയേയും 16കാരിയേയും തൊട്ടടുത്ത ഗ്രാമത്തിലെ ഏഴ് പേർ ചേർന്ന് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. മറ്റാരോടെങ്കിലും സംഭവത്തെ കുറിച്ച് പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. അതിനാൽ കുട്ടികൾ മറ്റാരോടും പീഡന വിവരം തുറന്നുപറഞ്ഞില്ല.

എന്നാൽ കഴിഞ്ഞ ദിവസം ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. വീഡിയോ 25 ദിവസം മുൻപുള്ളതാണെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടികൾ ബന്ധുക്കളാണെന്നും ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Read more :Gang rape |പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കി, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഏഴ് പേർക്കെതിരെ കേസ്

റാഞ്ചിയിൽ 28കാരി കൂട്ടബലാത്സംഗത്തിനിരയായിരുന്നു. 12 പേരാണ് കേസിലെ പ്രതികൾ. സുഹൃത്തിനൊപ്പം അഡംപാഡയിലേക്ക് പോയപ്പോഴായിരുന്നു പീഡിപ്പിക്കപ്പെട്ടത്. ജൂലൈ 23ന് രാത്രി ഇരുവരും പ്രദേശത്ത് ചുറ്റി സഞ്ചരിക്കുന്ന സമയത്ത് ഒരു കൂട്ടം അക്രമികൾ ബലമായി യുവതിയെ പിടിച്ചുകൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. പിന്നീട് യുവതി അംഡപാഡ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Read more :സുഹൃത്തിനൊപ്പം യാത്ര പോയ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി ; 28 കാരിയെ പീഡിപ്പിച്ചത് 12 പേര്‍

Last Updated : Aug 10, 2023, 2:52 PM IST

ABOUT THE AUTHOR

...view details