ഥറണ്‍ തരണ്‍ (പഞ്ചാബ്) : പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച നുഴഞ്ഞു കയറ്റക്കാരനെ അതിർത്തി സേന (ബിഎസ്‌എഫ്) വെടിവച്ചു കൊന്നു. പഞ്ചാബിലെ അതിർത്തി ഗ്രാമമായ ഥറണ്‍ തരണ്‍ ജില്ലയിലെ അതിര്‍ത്തി വേലിക്ക് സമീപം സംശയാസ്‌പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ട ബിഎസ്‌എഫ് ജവാന്‍മാര്‍ അവിടെ നിലയുറപ്പിക്കുകയായിരുന്നു. വെള്ളിയാഴ്‌ച രാവിലെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ആളുകളെയാണ് ബിഎസ്‌എഫ് വെടിവച്ചത്.
നുഴഞ്ഞു കയറ്റക്കാർക്കു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഇതു വക വയ്‌ക്കാതെ അതിർത്തി കടന്നവരെയാണ് ബിഎസ്‌എഫ് വെടിവച്ചത്. സ്വയരക്ഷയ്ക്കായി ആണ് നുഴഞ്ഞു കയറ്റക്കാരനെ സൈന്യം വെടിവച്ചത്. വെടിവച്ച രണ്ട് പാകിസ്ഥാനികളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാകിസ്ഥാനികളെ ബിഎസ്‌എഫ് വധിച്ചിരുന്നു.