കേരളം

kerala

'പരിപാടികള്‍ നടക്കട്ടെ' ; സ്വയം പ്രഖ്യാപിത ആള്‍ദൈവം ധിരേന്ദ്ര ശാസ്‌ത്രിയെത്തുന്ന ചടങ്ങുകള്‍ക്ക് അനുമതി നല്‍കി ബോംബെ ഹൈക്കോടതി

By

Published : Mar 19, 2023, 9:45 AM IST

മുംബൈയില്‍ നടക്കുന്ന ധിരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രിയുടെ ചടങ്ങുകള്‍ക്ക് അനുമതി നിഷേധിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും അന്ധശ്രദ്ധ നിർമൂലൻ സമിതിയും രംഗത്ത് വന്നിരുന്നു. എന്നാല്‍ ബോംബെ ഹൈക്കോടതി പരിപാടികള്‍ക്ക് അനുമതി നല്‍കി

Bombay HC allowed Dhirendra Shastri s program  Bombay HC  Dhirendra Shastri  Dhirendra Shastri s program Mumbai  ധീരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രിയുടെ പരിപാടിക്ക് അനുമതി  ബോംബെ ഹൈക്കോടതി  ധീരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രി  അന്ധശ്രദ്ധ നിർമൂലൻ സമിതി  ബഗേശ്വകര്‍ ധാം പണ്ഡിറ്റ്
ധീരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രി

മുംബൈ : സ്വയം പ്രഖ്യാപിത ആള്‍ ദൈവം ബാഗേശ്വര്‍ ധാം പണ്ഡിറ്റ് ധിരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രിയുടെ പരിപാടികള്‍ക്ക് അനുമതി നല്‍കി ബോംബെ ഹൈക്കോടതി. ഇന്നലെയും ഇന്നുമായി നിശ്ചയിച്ചിരുന്ന പരിപാടികള്‍ക്കാണ് അനുവാദം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസും അന്ധശ്രദ്ധ നിർമൂലൻ സമിതി എന്ന അന്ധവിശ്വാസ വിരുദ്ധ സംഘടനയും പരിപാടി നടത്തുന്നതിനെ എതിര്‍ത്തിരുന്നു.

ബോംബെ ഹൈക്കോടതിയില്‍ ഇന്നലെയാണ് വിഷയം സംബന്ധിച്ച് വാദം നടന്നത്. പരിപാടിക്ക് അനുമതി നിഷേധിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും അന്ധശ്രദ്ധ നിർമൂലൻ സമിതിയും മീര റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നാലെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു.

മുതിർന്ന അഭിഭാഷകൻ നിതിൻ സത്പുതെയുടെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. സർക്കാർ അഭിഭാഷകയായ പ്രജക്ത ഷിൻഡെയുടെ വാദം അംഗീകരിച്ച കോടതി പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് ഈ ഹർജി നൽകിയത് എന്ന് തിൻ സത്പുതെയെ കുറ്റപ്പെടുത്തി. അതേസമയം പരിപാടിയില്‍ സുരക്ഷയുള്‍പ്പടെ പൊലീസ് നിയമ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ മുംബൈയില്‍ എത്തിയ ധിരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രി ഇന്ന് മീര ഭയന്ദറില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.

വിവാദങ്ങളുടെ കളിത്തോഴനായ ബാഗേശ്വര്‍ ധാം പണ്ഡിറ്റ്: വിവാദ പരാമര്‍ശങ്ങള്‍ കൊണ്ടും ദുരൂഹ ഇടപെടലുകള്‍ കൊണ്ടും വാര്‍ത്തകളില്‍ ഇടം പിടിയ്ക്കാറുള്ള വ്യക്തിയാണ് ധിരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രി. വൃക്ക രോഗത്തിന് ധിരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രിയുടെ സമീപം ചികിത്സ തേടിയ പത്തുവയസുകാരി മരിച്ച സംഭവമാണ് അടുത്തിടെ ഏറെ ചര്‍ച്ചയായത്. ഫെബ്രുവരിയിലാണ് ധിരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രി ചികിത്സിച്ച പെണ്‍കുട്ടി മരിച്ചത്.

ചികിത്സയ്ക്കാ‌യി ഛത്തര്‍പൂരില്‍ എത്തിയ പെണ്‍കുട്ടിയുടെ മുഖത്ത് വിഭൂതി പുരട്ടുകയും രോഗശാന്തി ലഭിക്കുമെന്ന് ധിരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രി കുടുംബത്തെ വിശ്വസിപ്പിക്കുകയും ആയിരുന്നു. എന്നാല്‍ വിഭൂതി പുരട്ടിയതോടെ അബോധാവസ്ഥയിലായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.

കുബേശ്വരേശ്വര്‍ ധാം മാനേജ്‌മെന്‍റ് അംഗങ്ങള്‍ തന്നെ മര്‍ദിച്ചു എന്നും മകളെ ചികിത്സിച്ചതിന് 50,000 രൂപ ആവശ്യപ്പെട്ടു എന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. പിന്നീട് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കലക്‌ടറോടും പൊലീസ് സൂപ്രണ്ടിനോടും റിപ്പോര്‍ട്ട് തേടിയിരുന്നു.

തുകാറാമിനെ കുറിച്ച് വിവാദ പ്രസ്‌താവന:ഫെബ്രുവരിയില്‍ തന്നെ 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസി തുകാറാമിനെ കുറിച്ച് പ്രസ്‌താവന നടത്തി ധിരേന്ദ്ര ശാസ്‌ത്രി പുലിവാല് പിടിച്ചിരുന്നു. തുകാറാമിനെ അദ്ദേഹത്തിന്‍റെ ഭാര്യ നിരന്തരം മര്‍ദിച്ചിരുന്നു എന്നായിരുന്നു ധിരേന്ദ്ര ശാസ്‌ത്രി മതപ്രഭാഷണത്തിനിടെ നടത്തിയ വിവാദ പ്രസ്‌താവന.

ഒരിക്കല്‍ തുകാറാമിനെ അദ്ദേഹത്തിന്‍റെ ഭാര്യ കരിമ്പ് വാങ്ങാനായി പറഞ്ഞയച്ചുവെന്നും അതുമായി തിരിച്ചെത്തിയ തുകാറാമിനെ കരിമ്പ് രണ്ടായി ചിതറുന്നതുവരെ ഭാര്യ മര്‍ദിച്ചു എന്നുമാണ് ധിരേന്ദ്ര ശാസ്‌ത്രി പറഞ്ഞത്. പ്രസ്‌താവന വിവാദമായതോടെ വിശദീകരണവുമായി ആള്‍ ദൈവം രംഗത്തുവന്നു.

ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പ് പറയുന്നു എന്ന് പറഞ്ഞ് ഒടുവില്‍ ധിരേന്ദ്ര ശാസ്‌ത്രി തന്‍റെ പ്രസ്‌താവന പിന്‍വലിച്ചു.അത്‌ഭുത സിദ്ധികള്‍ പരസ്യമായി കാണിക്കാന്‍ വെല്ലുവിളിച്ച സംഘടനയ്‌ക്കെതിരെ പൊട്ടിത്തെറിച്ചുകൊണ്ട് ജനുവരിയില്‍ ധിരേന്ദ്ര ശാസ്‌ത്രി രംഗത്തുവന്നിരുന്നു.

സനാതന ധര്‍മത്തിനെതിരെ സംസാരിക്കുന്ന ഇത്തരം ആളുകളെ ബഹിഷ്‌കരിക്കണം എന്ന് ആഹ്വാനം ചെയ്‌താണ് സ്വയം പ്രഖ്യാപിത ആള്‍ ദൈവം അന്ന് വെല്ലുവിളിയെ നേരിട്ടത്. മഹാരാഷ്‌ട്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബാഗേശ്വകര്‍ ധാം പണ്ഡിറ്റിനെ വെല്ലുവിളിച്ചത്.

ABOUT THE AUTHOR

...view details