കേരളം

kerala

By

Published : Mar 19, 2023, 9:12 PM IST

ETV Bharat / bharat

'90 ശതമാനം മുസ്‌ലിങ്ങളും മതം മാറിയവര്‍'; ബിജെപി ആരോപണത്തിനെതിരെ ന്യായീകരണം, വെട്ടിലായി ബിഹാര്‍ മന്ത്രി

റമദാന്‍ വൃത സമയത്ത് സര്‍ക്കാര്‍ സര്‍വീസിലെ മുസ്‌ലിം മത വിശ്വാസികള്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തിയ സാഹചര്യത്തില്‍ പ്രതിരോധിക്കുമ്പോഴാണ് മന്ത്രിയുടെ പരാമര്‍ശം വിവാദമായത്

ബിഹാര്‍ സര്‍ക്കാര്‍  90 ശതമാനം മുസ്‌ലിങ്ങളും മതം മാറിയവര്‍  ബിഹാര്‍ മന്ത്രി  Muslims in India are converted  Bihar minister controversial speech  ബിഹാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചൗധരി
വെട്ടിലായി ബിഹാര്‍ മന്ത്രി

നളന്ദ: മുസ്‌ലിം മതത്തിനെതിരെ വിവാദ പരാമര്‍ശവുമായി ബിഹാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചൗധരി. ഇന്ത്യയിലെ 90 ശതമാനം മുസ്‌ലിങ്ങളും മതം മാറിയവരാണെന്നാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. മുസ്‌ലിം മത വിശ്വാസികളായ സര്‍ക്കാര്‍ ജീവനക്കാർക്ക് റമദാന്‍ വൃത സമയത്ത് നല്‍കുന്ന ഇളവിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഇതിനെ പ്രതിരോധിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ പരാമര്‍ശം സര്‍ക്കാരിന് തിരിച്ചടിയായത്.

'ബിജെപി മതം നോക്കി വിവാദമുണ്ടാക്കുന്നു':മുസ്‌ലിങ്ങൾ ലണ്ടനിൽ നിന്നോ അമേരിക്കയിൽ നിന്നോ അഫ്‌ഗാനിസ്ഥാനിൽ നിന്നോ വന്നവരല്ലെന്നും യഥാർഥത്തിൽ ദലിത് വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു മതവിഭാഗത്തിലെ ജാതി പീഡനം കാരണം മതം മാറിയവരാണെന്നും മന്ത്രി വിശദീകരിച്ചു. 'ന്യൂനപക്ഷങ്ങൾക്ക് ഇത്തരം ഇളവുകൾ എല്ലായ്‌പ്പോഴും നൽകിയിട്ടുണ്ട്. ഹിന്ദു-മുസ്‌ലിം വിഭാഗങ്ങളെക്കുറിച്ച് ബിജെപി എപ്പോഴും എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും. എന്ത് ചെയ്‌തിട്ടും കാര്യമില്ല. ബിജെപി എപ്പോഴും ഹിന്ദു - മുസ്‌ലിം വീക്ഷണ കോണില്‍ മാത്രം നോക്കിക്കണ്ട് വിവാദം ഉണ്ടാക്കുകയാണ്'.

'ആരാണ് മുസ്‌ലിങ്ങള്‍ ? ലണ്ടനിൽ നിന്നോ അമേരിക്കയിൽ നിന്നോ വന്നവരല്ല. അഫ്‌ഗാനിസ്ഥാനിൽ നിന്നും വന്നവരല്ല അവര്‍. 90 ശതമാനം മുസ്‌ലിങ്ങളും രാജ്യത്തെ തൊട്ടുകൂടായ്‌മയും ജാതി വ്യവസ്ഥയും കൊണ്ട് മടുത്തിട്ട് മതം മാറിയവരാണ്' - ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. റമദാന്‍ വൃതത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ മുസ്‌ലിം ജീവനക്കാർക്ക് ഒരു മണിക്കൂർ നേരത്തെ ഓഫിസിലെത്താനും ഒരു മണിക്കൂർ മുന്‍പ് വീട്ടിലേക്ക് തിരിക്കാനും ബിഹാർ സർക്കാർ വെള്ളിയാഴ്‌ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മാർച്ച് 23നോ 24നോ ആണ് റമദാന്‍ വൃതം ആരംഭിക്കുക. ഇതിന് മുന്നോടിയായാണ് ബിഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. ഈ തീരുമാനത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ബിജെപി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. നിതീഷ് കുമാർ സർക്കാരിന് തീവ്രവാദ ഫണ്ടിങില്‍ പങ്കുണ്ടെന്നും അതിന്‍റെ ഭാഗമായാണ് ഇത്തരം തീരുമാനങ്ങളെന്നുമാണ് ബിജെപി ആരോപണം. അഞ്ച് വർഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നവരാണ് സർക്കാരിനെ നയിക്കുന്നത്. വോട്ടിന് വേണ്ടിയാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നതെന്നും ബിജെപി ആരോപിച്ചു.

ഇളവില്‍ നിന്നും പിന്നോട്ടില്ലെന്ന് നിതീഷ് കുമാര്‍:എന്നാല്‍, ബിജെപിയുടെ ആരോപണ ശരങ്ങളെ പൂര്‍ണമായും തള്ളിക്കളയുന്ന നിലപാടാണ് ബിഹാര്‍ സര്‍ക്കാരിന്‍റേത്. റമദാന്‍ വൃതസമയത്ത് നല്‍കുന്ന ഇളവുകളില്‍ നിന്നും പിന്നോട്ടില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. ഇന്ത്യയിലെ 90 ശതമാനം മുസ്‌ലിങ്ങളെക്കുറിച്ച് പറഞ്ഞ പ്രസ്‌താവന വന്‍ വിവാദത്തിന് തിരികൊളുത്തിയ സാഹചര്യത്തില്‍ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.

മുസ്‌ലിങ്ങൾക്കിടയിൽ തൊട്ടുകൂടായ്‌മ ഇല്ലാത്തതിനാലാണ് ദലിതർ ഇസ്‌ലാം മതം സ്വീകരിച്ചതെന്ന് ചൗധരി വ്യക്തമാക്കി. വിഷയത്തിൽ ബിജെപി അനാവശ്യ വിവാദം സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഉത്തരവ് റദ്ദാക്കണമെന്നും നവരാത്രി കാലത്ത് ഹിന്ദു ജീവനക്കാർക്ക് സമാനമായ വിജ്ഞാപനം പുറപ്പെടുവിക്കാത്തത് എന്തുകൊണ്ടാണെന്നും ബിജെപി ചോദിച്ചു.

ABOUT THE AUTHOR

...view details