ന്യൂഡൽഹി: ഹരിത വിപ്ലവത്തിന്‍റെ നേട്ടങ്ങളെ തകർക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങളെ വളരാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ്. കാർഷിക ഓർഡിനൻസുകൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ ഹരിയാന സർക്കാർ ലാത്തി ചാർജ് അഴിച്ചുവിട്ട സംഭവത്തെ തുടർന്നാണ് കോൺഗ്രസിന്‍റെ പ്രസ്താവന. മോദി സർക്കാർ ദരിദ്രരുടെ ഭൂമി പിടിച്ചെടുക്കാൻ ആദ്യം ഓർഡിനൻസ് കൊണ്ടുവന്നു. എന്നാൽ ഇപ്പോൾ കർഷകരെ അടിമകളാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വാർത്താസമ്മേളനത്തിൽ സംസാരിച്ച കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു.
ഹരിത വിപ്ലവത്തിന്‍റെ നേട്ടങ്ങളെ തകർക്കാൻ അനുവദിക്കില്ല: കോൺഗ്രസ് - കോൺഗ്രസ്
കാർഷിക ഓർഡിനൻസുകൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ ഹരിയാന സർക്കാർ ലാത്തി ചാർജ് അഴിച്ചുവിട്ട സംഭവത്തെ തുടർന്നാണ് കോൺഗ്രസിന്‍റെ പ്രസ്താവന.

സുർജേവാല
കർഷകരുടെ ഉൽപാദന വാണിജ്യ (പ്രമോഷൻ, ഫെസിലിറ്റേഷൻ) ഓർഡിനൻസ്, വില ഉറപ്പ്, കാർഷിക സേവന ഓർഡിനൻസ്, 2020 ലെ കർഷകർ (ശാക്തീകരണം, സംരക്ഷണം) കരാർ, അവശ്യ ചരക്ക് നിയമത്തിലെ ഭേദഗതി, 1955 എന്നിവയാണ് മോദി സർക്കാർ ജൂണിൽ അവതരിപ്പിച്ച മൂന്ന് ഓർഡിനൻസുകൾ.
ഈ ഓർഡിനൻസുകൾക്ക് പിന്നിൽ കേന്ദ്രസർക്കാരിന്‍റെ യഥാർത്ഥ ഉദ്ദേശ്യം ശാന്ത കുമാർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുകയാണെന്നും അതുവഴി ഒരു ലക്ഷം കോടി രൂപ കർഷകർക്ക് നൽകാതെ ലാഭിക്കുകയാണെന്നും സുർജേവാല പറഞ്ഞു.