ആറാഴ്ച മുന്‍പ് വരെ ആദ്യത്തെ ഏതാനും കൊവിഡ്-19 കേസുകളെ ദക്ഷിണ കൊറിയ വളരെ സ്തുത്യര്‍ഹാംവിധം കൈകാര്യം ചെയ്തു. പക്ഷെ രോഗി-31 എല്ലാം മാറ്റി മറിച്ചു. രോഗി-31 എന്ന പേരില്‍ അറിയപ്പെട്ട ആ സ്ത്രീ പള്ളികള്‍, ആശുപത്രികള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അശ്രദ്ധയോടെ കയറിയിറങ്ങി. ദക്ഷിണ കൊറിയയിലെ ആയിരകണക്കിന് പേര്‍ക്കാണ് അതിലൂടെ അവര്‍ വൈറസ് പകര്‍ന്നു നല്‍കിയത്. എന്നാല്‍ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത വൈറസ് വാഹകരെ കണ്ടെത്തിയ അധികൃതര്‍ ഉടനടി നടപടികള്‍ എടുത്തു തുടങ്ങി.
ഇതേ പോലെ തന്നെയാണ് നിസാമുദ്ദീന്‍ മര്‍ക്കസ് മൂലം ഇന്ത്യയിലും പെട്ടെന്ന് വൈറസ് ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. മാര്‍ച്ച്-13 മുതല്‍ 15 വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകള്‍ ഡല്‍ഹിയിലെ നിസാമുദ്ദിനില്‍ നടന്ന ഈ വന്‍ മത ചടങ്ങില്‍ പങ്കെടുത്തു. നൂറുകണക്കിന് വിദേശികളും ഇതില്‍ പങ്കെടുത്തവരായുണ്ട്. നിസാമുദ്ദീനിലെ തബ് ലിഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ഇന്തോനേഷ്യയില്‍ നിന്നെത്തിയ ഒരു സംഘത്തിന് കൊവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ തെലങ്കാന സര്‍ക്കാര്‍ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് ജാഗരൂകരാക്കി. തെലങ്കാനയില്‍ സംഭവിച്ച 6 കൊവിഡ്-19 മരണങ്ങള്‍ക്കും ഈ സമ്മേളനവുമായുള്ള ബന്ധം സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. അതുപോലെ ആന്ധ്രാ പ്രദേശില്‍ ഉണ്ടായ രോഗ സ്ഥിരീകരണങ്ങള്‍ക്കും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധമുണ്ടായിരുന്നു. ഇന്നലെ പ്രധാനമന്ത്രി മോദിയുമായി നടത്തിയ വീഡിയോ സമ്മേളനത്തില്‍ മര്‍ക്കസ്സില്‍ പങ്കെടുത്ത ആളുകള്‍ എല്ലാം തേടി പിടിച്ചതായി മുഖ്യമന്ത്രിമാരെല്ലാം അറിയിച്ചു. ഇനി ഈ സമ്മേളനത്തില്‍ പങ്കെടുത്തവരുടെയെല്ലാം സമ്പര്‍ക്ക വിവരങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ എത്രത്തോളം ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട് എന്നുള്ള വ്യക്തമായ ചിത്രം ഉണ്ടാവുകയുള്ളൂ. മെഡിക്കല്‍ പരിശോധനകള്‍ നടത്തുകയും രോഗം ബാധിച്ചവരെ ഏകാന്തവാസത്തിലാക്കുകയും അവരുടെ സമ്പര്‍ക്കങ്ങളെ കണ്ടെത്തുകയും ചെയ്യുക എന്നുള്ള സങ്കീര്‍ണ്ണമായ പ്രക്രിയ ഒട്ടും തന്നെ അവഗണിക്കാന്‍ പാടില്ലാത്ത കാര്യമാണ്.
മാര്‍ച്ച്-12ന് കൊവിഡ്-19 ഒരു ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച കെജ്‌രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ വന്‍ തോതില്‍ ആളുകള്‍ കൂടുന്ന ഒരു കാര്യവും നടത്താന്‍ പാടില്ല എന്ന് ഉത്തരവിട്ടിരുന്നു. തുടക്കത്തില്‍ ഒരു സ്ഥലത്ത് 200-ല്‍ കൂടുതല്‍ പേര്‍ ഒത്തുചേരാന്‍ പാടില്ല എന്നായിരുന്നു നിബന്ധനയെങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ അത് 50 ആക്കി ചുരുക്കി. എന്നാല്‍ ആയിരകണക്കിനു പേര്‍ പങ്കെടുത്ത ഈ സമ്മേളനം തബ്‌ലിഗി ജമാഅത്ത് എങ്ങനെ നടത്തി എന്നും ആരാണ് അതിനവര്‍ക്ക് ഒത്താശ ചെയ്ത് കൊടുത്തത് എന്നുമുള്ള കാര്യങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കികൊണ്ട് ഒരു മത സമ്മേളനം വിളിച്ചു ചേര്‍ത്ത മൗലാനാ മുഹമ്മദ് സാദിനെതിരെ കേസെടുക്കുവാന്‍ ഡല്‍ഹി മുഖ്യമന്ത്രി ഉത്തരവിട്ടതോടെ ജമാഅത്ത് തലവന്‍ ഒളിവില്‍ പോയിരിക്കുന്നു. ഉത്തരവുകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിരന്തരം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നതിന്‍റെ ഇടയില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുള്ള മലേഷ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമൊക്കെ തിരിച്ചെത്തിയവര്‍ തങ്ങളുടെ യാത്രാ വിവരങ്ങള്‍ മറച്ചു വെച്ചിരിക്കയാണ്.