ശ്രീനഗർ: നിയന്ത്രണ രേഖയിൽ നിരന്തരം നുഴഞ്ഞുകയറ്റ ശ്രമങ്ങളും വെടിനിർത്തൽ നിയമലംഘനങ്ങളും നടക്കുന്ന സാഹചര്യത്തില്‍ സ്ഥിതി അവലോകനം ചെയ്യുന്നതിന് കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ വ്യാഴാഴ്ച കശ്മീർ സന്ദർശിക്കും. കൊവിഡ് മൂലം ഇന്ത്യയും പാകിസ്ഥാനും പ്രതിസന്ധി നേരിടുന്ന സമയത്താണ് സന്ദർശനം.
വെടിനിർത്തൽ നിയമലംഘനങ്ങൾ; കരസേനാ മേധാവി കശ്മീർ സന്ദർശിക്കും - കരസേനാ മേധാവി കശ്മീർ സന്ദർശിക്കും
ഏപ്രിൽ ഒന്നിന് ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറിയ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ പാരാ എസ്എഫ് കമാൻഡോകൾ കൊല്ലപ്പെട്ടു.

15 സൈനികരുടെ സൈനിക വിരുദ്ധ, നുഴഞ്ഞുകയറ്റ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ കരസേനാ മേധാവി ശ്രീനഗറിൽ എത്തുമെന്നും നിയന്ത്രണ രേഖകളിലെ തസ്തികകളുടെ പ്രവർത്തന സന്നദ്ധത അവലോകനം ചെയ്യുമെന്നും ശ്രീനഗർ പ്രതിരോധ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു.
ഏപ്രിൽ ഒന്നിന് ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറിയ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ പാരാ എസ്എഫ് കമാൻഡോകളാണ് കൊല്ലപ്പെട്ടത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം 1,200 ലധികം വെടിനിർത്തൽ നിയമലംഘനങ്ങൾ നടന്നിട്ടുണ്ട്. ജനുവരിയിൽ 367, ഫെബ്രുവരിയിൽ 382, മാർച്ചിൽ 411 എന്നിങ്ങനെയാണ് കണക്കുകൾ. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും 3,479 വെടിനിർത്തൽ നിയമലംഘനങ്ങൾ നടന്നിട്ടുണ്ട്.