സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പരാതിയിലെ ഗൂഢാലോചനയില്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി. റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് എ.കെ പട്നായിക്കിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
രാവിലെ അഭിഭാഷകൻ ഉത്സവ് ബെയ്ൻസ് ഗൂഢാലോചനയിൽ ഹാജരാക്കിയ തെളിവുകൾക്ക് പ്രത്യേക അവകാശം ഇല്ലെന്ന് കോടതി പറഞ്ഞിരുന്നു. ഈ സത്യവാങ് മൂലം പരിശോധിച്ച് റിപ്പോർട്ട് സീൽ വെച്ച കവറിൽ സമർപ്പിക്കണം എന്നാണ് കോടതി നൽകിയ ഉത്തരവ്. അതിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും
ജസ്റ്റിസ് എ കെ പട്നായിക്കിന് സഹായം നൽകാൻ സി ബി ഐ ഡയറക്ടർക്കും നിർദ്ദേശം നൽകി. നേരത്തെ സി.ബി.ഐ, ഐ.ബി, ഡൽഹി പൊലീസ് എന്നിവരുമായി ജഡ്ജിമാർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.