ഹൈദരാബാദ്: സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും മൂലം ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസർക്കാരിനോട് തെലങ്കാന പര്യടനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. സംസ്ഥാന സർക്കാർ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് റെഡ്ഡി നിർദേശിച്ചു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് ജനങ്ങളെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെക്കന്ദരാബാദില്‍ നിന്നുള്ള ലോക്സഭാംഗമായ കിഷൻ റെഡ്ഡി നഗരത്തിലെ വിവിധ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
തെലങ്കാനയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി - തെലങ്കാനയിൽ പ്രളയം
സെക്കന്ദരാബാദില്‍ നിന്നുള്ള ലോക്സഭാംഗമായ കിഷൻ റെഡ്ഡി നഗരത്തിലെ വിവിധ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

അതേസമയം, നഗരത്തിലെ ദുരിതാശ്വാസ, പുനരധിവാസ നടപടികൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം വേഗത്തിൽ വിതരണം ചെയ്യാനും അദ്ദേഹം ഉത്തരവിട്ടു. വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അവശ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റും നഷ്ടമായതിനാൽ 10,000 രൂപയുടെ അടിയന്തര സാമ്പത്തിക സഹായം സർക്കാർ പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ വിവിധ മഴ പ്രദേശങ്ങളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. ടോളിചൗക്കി, നാഗോൾ, ബന്ദ്‌ലഗുഡ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദർശിച്ച സംഘം മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ദുരിതാശ്വാസ നടപടികളെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചതായി ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) പത്രക്കുറിപ്പിൽ അറിയിച്ചു. വിളകൾക്കും റോഡുകൾക്കും 8,500 കോടി രൂപയുടെ നഷ്ടം സംസ്ഥാന സർക്കാർ വിലയിരുത്തി. സംസ്ഥാന ചീഫ് സെക്രട്ടറി സോമേഷ് കുമാറുമായി സംഘം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞയാഴ്ച 70 പേർ മരിച്ചപ്പോൾ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.