ന്യൂഡൽഹി: തീവ്രവാദത്തെ സഹായിക്കുന്നവരെ ആഗോള രംഗത്ത് ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്. തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം അവസാനിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിന്റെ വേരുകൾ അറുത്തുമാറ്റുന്നതുവരെ യുദ്ധം തുടരുമെന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. റൈസീന ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം അവസാനിക്കുന്നില്ല: ബിപിന്‍ റാവത്ത് - തീവ്രവാദത്തെ സഹായിക്കുന്നവരെ ആഗോള രംഗത്ത് ഒറ്റപ്പെടും
ഭീകരവാദത്തിനെതിരായ പോരാട്ടം തുടർന്നുകൊണ്ടിരിക്കും. അതിന്റെ വേരുകൾ അറുത്തുമാറ്റുന്നതുവരെ യുദ്ധം തുടരുമെന്നും സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്

തീവ്രവാദ സംഘടനകൾ പിന്തുണ നൽകുന്ന പാകിസ്ഥാനെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തണമെന്നും ജനറൽ റാവത്ത് ആവശ്യപ്പെട്ടു. 9/11 വേൾഡ് ട്രേഡ് സന്‍റര്‍ ആക്രമണത്തിന് ശേഷം തീവ്രവാദത്തിനെതിരെ അമേരിക്ക സ്വീകരിച്ച മാർഗം പിന്തുടരണം. തീവ്രവാദികൾക്ക് ധനസഹായവും പിന്തുണയും നൽകുന്ന രാജ്യങ്ങൾ ഉള്ളിടത്തോളം കാലം തീവ്രവാദം നിലനിൽക്കുമെന്നും റാവത്ത് പറഞ്ഞു. തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യം അതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കണം. അത്തരം രാജ്യങ്ങളെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) കരിമ്പട്ടികയിൽ പെടുത്തിയത് നല്ല നടപടിയാണെന്നും നയതന്ത്രതലത്തിൽ അവരെ ഒറ്റപ്പെടുത്തണമെന്നും ജനറൽ റാവത്ത് അഭിപ്രായപ്പെട്ടു.