ന്യൂഡൽഹി: ഒഡിഷയിലെ ചിരിത്ര പ്രസിദ്ധമായ പുരി രഥയാത്ര നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് 19 സാഹചര്യം നിലനിൽക്കുന്നതിനാൽ ജൂൺ 23 ന് നടക്കാനിരിക്കുന്ന രഥയാത്ര സ്റ്റേ ചെയ്യുന്നതായി സുപ്രീംകോടതി നേരത്തേ അറിയിച്ചിരുന്നു. ഈ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.
പുരി രഥയാത്ര; പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും - ഒഡിഷ
പുരിയിലും ഒഡിഷയിലെ വിവിധ സ്ഥലങ്ങളിലും ജൂണ്‍ 23ന് നടത്താനിരുന്ന രഥയാത്ര തടഞ്ഞു കൊണ്ടുള്ള സ്റ്റേ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
![പുരി രഥയാത്ര; പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും Supreme Court COVID-19 pandemic Lord Jagannath's Rath Yatra Puri Rath Yatra പുരി രഥയാത്ര സുപ്രീം കോടതി ഇന്ന് പരിഗണിക്കും ഒഡിഷ പുന:പരിശോധനാ ഹർജി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7716480-347-7716480-1592790879090.jpg)
ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ടിന്‍റെ അധ്യക്ഷതയിലുള്ള സിംഗിൾ ബെഞ്ച് രാവിലെ 11 മണിക്കാണ് വാദം കേൾക്കുക. ജൂണ്‍ 18ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് രഥയാത്ര സ്റ്റേ ചെയ്തത്. പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഒത്തുചേരലുകള്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് പറഞ്ഞു. രഥയാത്ര അനുവദിച്ചാൽ ജഗന്നാഥൻ ക്ഷമിക്കില്ലെന്നും പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിര്‍ത്തിയാണ് ഉത്തരവെന്നും ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.
കൊവിഡ് 19 പകർച്ചവ്യാധി കണക്കിലെടുത്ത് ഈ വർഷം പുരിയിൽ ജഗന്നാഥ് 'രഥയാത്ര' നടത്തരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കാൻ ഒഡിഷ സർക്കാർ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി നവീൻ പട്നായികിന്‍റെ അധ്യക്ഷതയില്‍ ഭുവനേശ്വറില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതി ഉത്തരവ് അനുസരിക്കാന്‍ തീരുമാനിച്ചത്. പത്ത് മുതൽ 12 ദിവസം വരെ നീണ്ട് നിൽക്കുന്നതാണ് രഥായാത്രാ മഹോത്സവം. ലക്ഷക്കണക്കിന് ആളുകളാണ് ഇതിൽ പങ്കെടുക്കാനായി എത്താറുള്ളത്.