ന്യൂഡൽഹി: സുപ്രീം കോടതിയിൽ നേരിട്ട് ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി. ചീഫ് ജസിസ്റ്റ് എസ് എ ബോബ്ഡെ നേതൃത്വം നൽകുന്ന ബെഞ്ചാണ് ആവശ്യം തള്ളിയത്. നാല് ആഴ്‌ചക്ക് ശേഷം വിഷയം ഏഴംഗ ബെഞ്ച് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കുന്നത് തുടരുമെന്ന് സുപ്രീം കോടതി
സുപ്രീം കോടതിയിൽ നേരിട്ട് ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം നാല് ആഴ്‌ചക്ക് ശേഷം ഏഴംഗ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.
സുപ്രീം കോടതിക്കുള്ളിൽ നേരിട്ട് വാദം കേൾക്കണമെന്ന ആവശ്യം തള്ളി
വിവിധ സംസ്ഥാനങ്ങളിലെ എസ്‌സി/എസ്‌ടി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിൽ ക്വാട്ട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹരജികൾ പരിഗണിക്കുന്നതിനായി കോടതി വാദം പുനരാരംഭിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് സിജെഐയുടെ നിരീക്ഷണം. കൊവിഡ് സാഹചര്യത്തെ തുടർന്ന് മാർച്ച് മുതലാണ് കോടതി വീഡിയോ കോൺഫറൻസിലൂടെ ഹർജികൾ പരിഗണിക്കാൻ ആരംഭിച്ചത്.