ന്യൂഡല്‍ഹി:ഓഗസ്റ്റ് 31 വരെ കുടിശിക വരുത്തിയ അക്കൗണ്ടുകൾ രണ്ട് മാസത്തേക്ക് നിഷ്ക്രിയ ആസ്തികളായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. മൊറട്ടോറിയം നീട്ടി നല്‍കണമെന്ന ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
കേസില്‍ സെപ്തംബർ 10ന് കോടതി തുടർ വാദം കേൾക്കുന്നത് വരെ വായ്പ തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകൾ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. മൊറട്ടോറിയം കാലയളവില്‍ വായ്പയുടെ പലിശ ബാധകമാണോ എന്ന കാര്യം വിശദീകരിക്കണമെന്ന് വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. കൊവിഡും ലോക്ക്ഡൗണും മൂലമുണ്ടായ ഭാരം ലഘുകരിക്കാനുമാണ് മൊറട്ടോറിയമെന്നും പലിശ ഒഴിവാക്കാനുള്ളതല്ലെന്നും ആർബിഐ കോടതിയെ അറിയിച്ചു.