കേരളം

kerala

By

Published : Feb 15, 2019, 3:42 PM IST

ETV Bharat / bharat

"ഭാരതാംബയ്ക്കായി ഒരു മകനെ ബലിനല്‍കി, അടുത്തവനേയും നൽകാൻ തയാർ"- ജവാന്‍റെ പിതാവ്

ഭാരത മാതാവിനു വേണ്ടി അടുത്ത മകനെയും സമര്‍പ്പിക്കാന്‍ ഒരുക്കമാണ് ,പക്ഷേ പാകിസ്ഥാന് ചുട്ടമറുപടി നല്‍കണമെന്ന് വീരമൃത്യു വരിച്ച സൈനികൻ രത്തന്‍ ഠാക്കൂറിന്‍റെ പിതാവ്.

വീരമൃത്യു വരിച്ച സൈനികൻ രത്തന്‍ ഠാക്കൂറിന്‍റെ പിതാവ്

രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ മകനെ നഷ്ടപ്പെട്ടപ്പോളും തളരാത്ത മനസുമായി, ദേശസ്നേഹത്തിന്‍റെ ഉദാത്ത മാതൃകയായി മാറുകയാണ് വീരമൃത്യു വരിച്ച രത്തന്‍ ഠാക്കൂര്‍ എന്ന ജവാന്‍റെ പിതാവ്. "ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലിനല്‍കി. അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയക്കും. ഭാരത മാതാവിനു വേണ്ടി അവനെയും സമര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്. പക്ഷേ പാകിസ്ഥാന് ചുട്ടമറുപടി നല്‍കണം" ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയായ രത്തൻ എന്ന ജവാന്‍റെ പിതാവിന്‍റെ വാക്കുകളാണിവ. ഈ വാക്കുകൾ ഇന്ത്യൻ ജനതക്ക് നൽകുന്ന കരുത്തും ആത്മവിശ്വാസവും ചെറുതല്ല.

കശ്മീരിലെ പുൽവാമയിൽ, വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നേകാലോടെയാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ചാവേറാക്രമണം നടത്തിയത്. കശ്മീര്‍ സ്വദേശിയായ ആദില്‍ അഹമ്മദ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ സി.ആര്‍.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 2547 ജവാന്മാരാണ് സൈനികവ്യൂഹത്തിലുണ്ടായിരുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിൽ മലയാളിയായ വയനാട് സ്വദേശി വി.വി വസന്തകുമാറും ഉള്‍പ്പെടുന്നു. പാകിസ്ഥാന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details